തൊടുപുഴ : പൈങ്കുളം ഹോസ്പിറ്റലില്‍ കഴിഞ്ഞ 45 ദിവസമായി ബിഎംഎസ് നടത്തിവന്ന പണിമുടക്ക് സമരം എറണാകുളത്ത് വച്ച് റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ പി.ജെ. ജോയി, ഇടുക്കി ജില്ലാ ലേബര്‍ ഓഫീസര്‍ സതീഷ്കുമാര്‍ എന്നിവരുടെ മുമ്പാകെ കാത്തലിക്ക് ഹോസ്പിറ്റല്‍ അസ്സോസിയേഷന് ഭാരവാഹികളായ ഫാദര്‍ തോമസ് പൈകത്തുപറമ്പില്, ഫാദര്‍ സൈമണ്‍, മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഡോ. മാഗി, സിസ്റ്റര്‍ മേരി എന്നിവരുമായി തൊഴിലാളി പ്രതിനിധികളായ സിബി വര്‍ഗ്ഗീസ്, അഡ്വ. കൃഷ്ണചന്ദ്രന്, ബിബിനീഷ്കുമാര്, സാല്‍വിന്‍, വിനോദ് എന്നിവര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ജീവനക്കാര്‍ക്ക് 2013 ജനുവരി ഒന്നു മുതല്‍ ലഭിക്കാനുള്ള മിനിമം വേജസ്സ് പ്രകാരം നല്‍കേണ്ട ശമ്പളത്തിലെ കുറവും 2012 ലെ ഞഖഘഇ എഗ്രിമെന്റ് പ്രകാരമുള്ള റിസ്ക്ക് അലവന്‍സ് സംബന്ധിച്ചും ഇടുക്കി, എറണാകുളം, കോട്ടയം ജില്ലാ ലേബര്‍ ഓഫീസര്‍മാരുടേയും യൂണിയന് മാനേജ്മെന്റ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ പരിശോധിച്ച് കുടിശിഖ സഹിതം തൊഴിലാളികള്‍ക്ക് 15 ദിവസത്തിനകം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. ചാര്‍ട്ട് ഓഫ് ഡിമാന്റ് നോട്ടീസിലെ വിഷയങ്ങള്‍ ട്രൈബ്യൂണല്‍ വിധി വരുന്നതിന്പ്രകാരം മാനേജ്മെന്റ് നല്‍കുന്നതിനും തീരുമാനിച്ചു.
ഒന്നരമാസമായി നടന്ന സമരത്തില്‍ ആശുപത്രിയിലെ നൂറോളം തൊഴിലാളികള്‍ ബിഎംഎസിനൊപ്പം ഉറച്ച് നിന്നത് ബിഎംഎസിന്റെ സംഘന സംവിധാനത്തിന് ഒരിക്കല്‍ക്കൂടി ലഭിച്ച അംഗീകാരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: