പത്തനംതിട്ട: അയ്യപ്പസ്വാമിയുടെ ചരിത്രം വിവരിക്കുന്ന ആനിമേഷന്‍ സിഡിയില്‍ അയ്യപ്പചരിതം വികലമായി ചിത്രീകരിക്കുന്നതായി ആക്ഷേപം. ഇമാജിനേഷന് പ്രൊമോട്ടേഴ്സ് ചെന്നെ പുറത്തിറക്കിയ ശ്രീ ഹരിഹരസുത സ്വാമി അയ്യപ്പന് എന്ന ആനിമേഷന്‍ സിഡിയില്‍ അയ്യപ്പസ്വാമിയെക്കുറിച്ച് തലമുറകളായി കേട്ടുമനസ്സിലാക്കിയ കഥകള്‍ക്ക് വിരുദ്ധമായ ചില ഭാഗങ്ങളുള്ളതെന്നാണ് പരാതി. ഇത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് റാന്നി മന്ദിരം സ്വദേശി അനില്‍കുമാര്‍.എം.ആര് പരാതി നല്കി.
മഹിഷി വധത്തിന് ശേഷം മഹിഷിയുടെ ജഡത്തിന് മേല്‍ കയറിനിന്ന് ശ്രീ അയ്യപ്പന് നൃത്തമാടുന്നതായി സിഡിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ മഹിഷി വധത്തിന് ശേഷം മഹിഷിയുടെ ശവശരീരത്തിനുമേല് കയറിനിന്ന് അയ്യപ്പന് താണ്ഡവ നൃത്തമാടുന്നതായി അയ്യപ്പ ചരിതത്തിലെങ്ങും പരാമര്‍ശിച്ചിട്ടില്ലെന്നും അനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ ഭക്തകോടികള്‍ പവിത്രവും പുണ്യവുമായി കരുതുന്ന തിരുവാഭരണ ഘോഷയാത്രയേയും വികലമായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പരാതി.
പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന സമയംമുതല്പതിനെട്ടാംപടിക്ക് താഴെ എത്തുന്നത് വരെ മൂന്നുപേടകങ്ങളും ഒന്നിന് പുറകേ ഒന്നായാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഈസിഡിയില് ഒരുപേടകം മാത്രമാണ് കൊണ്ടുപോകുന്നതായി ചിത്രീകരിച്ചിട്ടുള്ളത്.
കൊച്ചുകുട്ടികള്‍ക്ക് അയ്യപ്പന്റെ കഥ പഠിക്കുന്നതിനും അയ്യപ്പഭക്തനെന്ന നിലയില്‍ അയ്യപ്പ ചരിതം വിശകലനം ചെയ്യുന്നതിനും വേണ്ടി വാങ്ങിയ സിഡി അയ്യപ്പ ചരിതത്തെ സംബന്ധിച്ച തെറ്റിധാരണപരത്തുന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മലയാളം, തമിഴ് അടക്കമുള്ള വിവിധ ഭാഷകളിലായി പുറത്തിറക്കിയിരിക്കുന്ന ഈ സിഡിയുടെ വിപണനം തടയണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: