ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍, ഒരുവിഭാഗം സിപിഎം നേതാക്കളുടെ ഒത്താശയോടെ രംഗത്ത്. ബെംഗളൂരു സ്ഫോടനക്കേസില്‍ പിഡിപി നേതാവ് മദനിയെ രക്ഷിക്കാന്‍ ‘നാടകം കളിച്ച’ ഒരു മാധ്യമപ്രവര്ത്തകയടക്കമുള്ള സംഘമാണ് മുന്നില്‍. ഇവര്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുളള മറ്റൊരു ചാനല്‍ പ്രവര്‍ത്തകയും ഒരുവിഭാഗം സിപിഎം നേതാക്കളും സഹായത്തിനുണ്ട്.
സിപിഎം കഞ്ഞിക്കുഴി ഏരിയാസെക്രട്ടറി രാധാകൃഷ്ണനെ തൃശൂരിലെ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി കഴിഞ്ഞദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിലെ പ്രതികളുമായി സ്മാരകം തകര്‍ക്കപ്പെട്ടതിനുശേഷം പ്രമുഖ സിപിഎം നേതാക്കള്‍ വിനോദയാത്രയ്ക്ക് പോയിരുന്നതായി മുന്‍ അന്വേഷണസംഘവും കണ്ടെത്തിയിരുന്നു.
രഹസ്യ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ചതെന്ന പേരില്‍ ചില മാധ്യമങ്ങളിലൂടെ കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തുകയാണ് ഒത്തുകളിക്കാരായ മാധ്യമപ്രവര്‍ത്തകരുടെ ചുമതല. ജില്ലയിലെ പ്രമുഖ സിപിഎം നേതാവിനെ വരെ ഒരു ചാനല്‍ പ്രവര്‍ത്തക ഫോണില്‍ കെണിയില്‍ വീഴ്ത്തിയതായാണ് വിവരം. സ്മാരകം കത്തിച്ച കേസില്‍ പ്രതികളാക്കപ്പെട്ടവരുടെ പക്ഷക്കാരായ പ്രമുഖ നേതാക്കളുടെ ഒത്താശയോടെയാണ് പുതിയ നീക്കങ്ങളും നടക്കുന്നത്.
നേരത്തെ സിപിഎമ്മുകാരല്ല സ്മാരകം കത്തിച്ചതെന്ന് സിപിഎം ജില്ലാകമ്മറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന വിവരം ഒരു ചാനലിലൂടെ ബ്രേക്കിങ് ന്യൂസായി പുറത്തുവിട്ടതും ഇതിന്റെ ഭാഗമായിരുന്നു. കള്ളുഷാപ്പില്‍ മദ്യലഹരിയില്‍ ചിലര്‍ തങ്ങളാണ് സ്മാരകം കത്തിച്ചതെന്ന് വീരവാദം മുഴക്കിയെന്ന് സിപിഎം അന്വേഷണ കമ്മീഷന് കണ്ടെത്താന്‍ സാധിച്ചുവെന്നുമായിരുന്നു പ്രചാരണം. ഒടുവില്‍ ഇതെല്ലാം നിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് പത്രസമ്മേളനം നടത്തേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: