ആലപ്പുഴ: ഓണാട്ടുകരയുടെയും കുട്ടനാടിന്റെയും സ്പന്ദനം തൊട്ടറിഞ്ഞ് തപസ്യ തീര്‍ത്ഥയാത്ര പര്യടനം നടത്തി. എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്കാരം എന്ന മുദ്രാവാക്യം ഉയര്‍ത്തി തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ സാംസ്കാരിക കേന്ദ്രങ്ങളിലൂടെയുള്ള തീര്‍ത്ഥയാത്ര (ഭാര്‍ഗ്ഗവക്ഷേത്ര പ്രദക്ഷിണം)യുടെ ഇന്നലത്തെ പര്യടനം അമ്പലപ്പുഴയിലെ പൊതുസമ്മേളനത്തോടെ സമാപിച്ചു. ഇന്നലെ രാവിലെ കൊല്ലത്തുനിന്ന് ആരംഭിച്ച യാത്രയ്ക്ക് പന്മന ആശ്രമം, ഓച്ചിറ, കൃഷ്ണപുരം, ചെട്ടികുളങ്ങര എന്നിവിടങ്ങളില്‍ സ്വീകരണം നല്കി.
കൃഷ്ണപുരം കൊട്ടാരത്തില്‍ നടന്ന സ്വീകരണത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, സംസ്ഥാന സമിതിയംഗം ഡി. അശ്വിനിദേവ്, പി.എസ്. സുരേഷ് തുടങ്ങിയവര്‍ തീര്‍ത്ഥയാത്രയെ സ്വീകരിച്ചു. വൈകിട്ട് മൂന്ന് മണിയോടെ അക്ഷരങ്ങളുടെ തമ്പുരാന് എ.ആര്. രാജരാജവര്‍മ്മയുടെ സ്മാരകമായ ശാരദാമന്ദിരത്തില്‍ എത്തി.
യാത്രയെ തപസ്യ മാവേലിക്കര യൂണിറ്റ് രക്ഷാധികാരി ഷാജി എം. പണിക്കര്‍, സെക്രട്ടറി ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി കെ. നിശികാന്ത,് മോഹന്‍, കെ.സ്വര്‍ണ്ണകുമാര്‍, പി. ഹൃഷികേശന്‍, സ്വീകരണ സമിതി അധ്യക്ഷന്‍ കെ.കെ. സുധാകരന്, ജനറല്‍ കണ്‍വീനര്‍ വി. ശശിധരന്, വിപി. ജയചന്ദ്രന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തീര്‍ത്ഥയാത്രാ അംഗങ്ങള്‍ എ.ആര്. രാജരാജവര്‍മ്മ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്ന് നടന്ന സ്വീകരണ യോഗം ആര്‍ട്ടിസ്റ്റ് ടി.എ.എസ്. മേനോന് ഉദ്ഘാടനം ചെയ്തു. കഥാകാരന് കെ.കെ. സുധാകരന് അധ്യക്ഷത വഹിച്ചു. ഡോ. വിശ്വനാഥന് വെന്നിയില്‍ മുഖ്യാതിഥിയായി. കലാ-സാംസ്കാരിക-സാഹിത്യ രംഗങ്ങളില്‍ മികവ് തെളിയിച്ച വാരാണസി വിഷ്ണു നമ്പൂതിരി, കണ്ണമംഗലം സുബ്രഹ്മണ്യസ്വാമി, സി.വി. വിവേകാനന്ദന്, ഓച്ചിറ ഹരിദാസ്, സുബ്രഹ്മണ്യഅയ്യര്‍, ആര്. ബാലചന്ദ്രന്, വി. ഉണ്ണികൃഷ്ണന്, മാവേലിക്കര സുദര്ശനന്, മജീഷ്യ അമ്മു, ഹരിപ്പാട് കൃഷ്ണകുമാര്‍ തുടങ്ങി മുപ്പത്തി അഞ്ചോളം പ്രഗത്ഭരെ മാളികപ്പുറം മുന്‍ മേള്‍ശാന്തി ചെറുതലമഠം കേശവന് നമ്പൂതിരി ആദരിച്ചു. തീര്‍ത്ഥയാത്ര ക്യാപ്റ്റന്‍ സി.സി. സുരേഷിനെ യൂണിറ്റ് അംഗങ്ങള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
സാംസ്കാരിക പൈതൃകവും, പ്രകൃതിയും എന്താണെന്ന് വരും തലമുറയെ തിരിച്ചറിയിക്കാനും, സങ്കീര്‍ണ്ണമായ സാംസ്കാരിക പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമാണ് ഈ യാത്രയെന്ന് സി.സി. സുരേഷ് കുമാര്‍ അറിയിച്ചു. വി.പി. ജയചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.പി.ജി. ഹരിദാസ്, കെ. സുധാകരന്, ഡോ. വെന്നിയില്‍ വിശ്വനാഥന്, ടി.എ.എസ്. മേനോന്, രത്നം രാമവര്‍മ്മ തമ്പുരാന്, വാരാണസി വിഷ്ണു നമ്പൂതിരി, പി. ഉണ്ണികൃഷ്ണന്, ലക്ഷ്മീനാരായണന്‍, ഗംഗാധരപ്പണിക്കര്‍, പി. ശ്രീകുമാര്‍, വി. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി ഹരിപ്പാട് ബി. കൃഷ്ണകുമാര്‍, നിഖില്‍, ഓച്ചിറ ഭാസ്ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ മംഗളവാദ്യവും, കലാസംഘത്തിന്റെ വിവിധ കലാപരിപാടികളും നടന്നു. തുടര്‍ന്ന് നിരണം കവികളുടെ സ്മാരകം, ചക്കുളത്തുകാവ്, തകഴി സ്മാരകം എന്നിവടങ്ങളിലും യാത്ര പര്യടനം നടത്തി. രാത്രിയോടെ അമ്പലപ്പുഴയിലെത്തി. പൊതുസമ്മേളനം ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.ആര്. രാമരാജവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച ഇരുപതോളം പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.
തീര്‍ത്ഥയാത്രയ്ക്ക് കള്‍ച്ചറല്‍ ഗാര്‍ഡ് ഓഫ് ഓണര്‍
തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ സാംസ്കാരിക കേന്ദ്രങ്ങളിലൂടെയുള്ള തീര്‍ത്ഥയാത്രയ്ക്ക് സാംസ്കാരിക കേരളത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിക്കുന്നതായി കലാമണ്ഡലം വൈസ്ചാന്സിലര് ഡോ.പി.എന്‍. സുരേഷ്.
യാത്രയ്ക്ക് നിരണത്ത് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക മേഖലയില്‍ അധിനിവേശം നടക്കുന്ന കാലത്ത് തപസ്യയുടെ യാത്രയ്ക്ക് പ്രാധാന്യമേറെയാണ്. നമ്മുടെ സാംസ്കാരിക ഭൂപടം തിരിച്ചറിയാനും അറിയിക്കാനും നടത്തുന്ന മഹായത്രയ്ക്ക് സാംസ്കാരിക കേരളത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിക്കുകയാണെന്നും, യാത്ര മഹത്തായ വിജയം നേടുമെന്നും അദ്ദേഹം ആശംസിച്ചു.
തപസ്യ ജില്ലാപ്രസിഡന്റ് ഡോ. ബി.ജി. ഗോകുലന് അദ്ധ്യക്ഷത വഹിച്ചു. നിരണം കവികളുടെ സ്മാരകത്തില്‍ തപസ്യ സംസ്ഥാന സെക്രട്ടറി ഡോ. ആര്. മാലതിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്ന് രാവിലെ അമ്പലപ്പുഴയില്‍ നിന്ന് യാത്ര തുടരും. ആലപ്പുഴ, മുഹമ്മ ചീരപ്പന്‍ചിറ കളരി, ചേര്‍ത്തല, വയലാര്‍ സ്മൃതി മണ്ഡപം, തുറവൂര്‍, തൈക്കാട്ടുശേരി വഴി വൈക്കത്ത് പ്രവേശിക്കും.
തപസ്യ സാഗരതീര യാത്ര ഇന്ന്
തപസ്യയുടെ സാഗരതീര യാത്ര ഇന്ന് ആലപ്പുഴയില്‍ തുടങ്ങി ചീരപ്പന്‍ചിറ (മുഹമ്മ), ചേര്‍ത്തല, വയലാര്‍ സ്മൃതി, തുറവൂര്‍, തൈക്കാട്ടുശേരി, വൈക്കം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സാംസ്കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ട് എറണാകുളത്ത് സമാപിക്കും. നാളെ വൈപ്പിനില്‍ തുടങ്ങി വൈകിട്ട് ഇരിങ്ങാലക്കുടയില്സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: