കൊച്ചി: ലോകായുക്തയെപ്പറ്റി പറഞ്ഞാല്‍ വിവാദമാകുമെന്നും ആരോടാണ് ലോകായുക്തയ്ക്ക് ഉത്തരവാദിത്വമുള്ളതെന്നും ഡിജിപി ജേക്കബ് തോമസ്. കൊച്ചിയില്‍ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച സദ്ഭരണവും ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സര്‍ക്കാര്‍ സമൂഹത്തെ നശിപ്പിക്കുകയാണോ വളര്ത്തുകയാണോയെന്നും കേരളത്തില്‍ ആരെങ്കിലും ഭരിക്കുന്നുണ്ടോയെന്നും ജേക്കബ് തോമസ് ചോദിച്ചു. ഭരണകര്‍ത്താക്കള്‍ക്ക് സമൂഹത്തോടും തങ്ങളുടെ പദവിയോടും ബാധ്യതയില്ലാത്തതാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഭരണത്തിലിരിക്കുന്നവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ മാത്രമാണ് ആഗ്രഹം. പുരോഗതിയല്ല അധികാരം മാത്രമാണ് രാഷ്ട്രീയക്കാരുടെ ലക്ഷ്യം. ഈ സ്ഥിതി മാറണം.
ബജറ്റ് രഹസ്യമാക്കി വയ്ക്കുന്നതുകൊണ്ടാണ് ബജറ്റ് വില്‍ക്കുന്നുവെന്ന ആരോപണമുണ്ടാകുന്നത്. ഇതൊഴിവാക്കാന്‍ ബജറ്റ് സുതാര്യമാക്കണം.
ഫയര്‍ഫോഴ്സ് മേധാവിയായി ഒരുവര്‍ഷത്തിനിടെ അഞ്ചുപേര്‍ വന്നു. അടുത്തിടെ ഒരു മാധ്യമം നടത്തിയ സര്‍വ്വേയില്‍ രാഷ്ട്രീയക്കാരാണ് രാജ്യത്തിന്റെ പ്രധാനപ്രശ്നമെന്ന് കണ്ടെത്തിയിരുന്നു. ഒരു അപകടം നടന്നാല്‍ എല്ലാവര്ക്കും ഇന്‍ഷുര്‍ തുക കിട്ടാനാണ് തിടുക്കം. അപകടത്തിന്റെ പ്രധാനകാരണം നോക്കലല്ല. സര്‍ക്കാര്‍ രണ്ടുമാസം മുമ്പ് പറഞ്ഞതായിരിക്കില്ല ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: