ന്യൂദല്‍ഹി: പിഡിപി പ്രസിഡന്റും മുഫ്തി മുഹമ്മദ് സെയിദിന്റെ മകളുമായ മെഹബൂബ മുഫ്തി അടുത്ത ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയാകും. ഇന്നലെ ചേര്‍ന്ന പിഡിപി എംഎല്‍എമാരുടെ യോഗം മെഹബൂബയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
രാജ്ഭവനിലെത്തി ഗവര്‍ണര്‍ എന്‍.എന്‍. വോറയ്ക്ക് നിയമസഭാ കക്ഷി യോഗതീരുമാനം വിശദീകരിച്ച് പിഡിപി പ്രതിനിധിസംഘം കത്ത് നല്കി. ജമ്മുവിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും 57കാരിയായ മെഹബൂബ മുഫ്തി.
നിലവില്‍ ലോക്സഭാംഗമായ മെഹബൂബ 2010-15 കാലയളവില്‍ ജമ്മുകശ്മീരിലെ പ്രതിപക്ഷ നേതാവായിരുന്നു. സംസ്ഥാനത്തെ ബിജെപി-പിഡിപി സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാന പങ്കുവഹിച്ചത് ഇവരാണ്. നാലുദിവസത്തെ ദുഃഖാചരണത്തിന് ശേഷം മെഹബൂബയുടെ സത്യപ്രതിജ്ഞ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: