കൊച്ചി: ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ നടത്തുന്ന സൂചനാ പണിമുടക്ക് തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ്ബിഐയില്‍ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
സൂചനാ പണിമുടക്ക് കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. തുടര്‍ സമരപരിപാടികള്‍ 13ന് ചെന്നൈയില്‍ ചേരുന്ന സംഘടനാ യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. സൂചനാപണിമുടക്കും രണ്ട് പൊതു അവധികളും ഒന്നിച്ചുവരുന്നതുകൊണ്ട് മൂന്നുദിവസത്തേക്ക് രാജ്യത്തെ ബാങ്കിംഗ് മേഖല പരിപൂര്‍ണ്ണമായും സ്തംഭിക്കും.
തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ ലംഘനം തിരുത്തുക, സേവന-വേതന വ്യവസ്ഥകളില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തുന്നത് അവസാനിപ്പിക്കുക, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കരുത്, ആശ്രിത നിയമനം നടപ്പിലാക്കുക, സ്വീപ്പര്‍- പ്യൂണ്‍ തസ്തികകള്‍ നിര്‍ത്തലാക്കരുത്, ജീവനക്കാരുടെ ഭവന വായ്പാ പരിധി ഉയര്‍ത്തുക തുടങ്ങിയവയാണ് ബാങ്ക് ജീവനക്കാര്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: