ബെംഗളൂരു: മദ്രസ അധ്യാപകനായ അല്‍ഖ്വയ്ദ പ്രവര്ത്തകന് പിടിയില്‍. മൗലാനാ അന്‍സാര്‍ ഷായെയാണ് ദല്‍ഹി പോലീസ് ബെംഗളൂരൂല് നിന്ന് അറസ്റ്റു ചെയ്തത്. ഇയാളുടെ കൈവശം കൊല്ലേണ്ട ബിജെപി നേതാക്കളുടെ പട്ടികയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ബെംഗളൂരുവിലെ ഇല്യാസ്നഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനുവരി 20വരെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ബന്ധങ്ങള്‍ വിശദമായി അന്വേഷിച്ചുവരികയാണ്.ബാണാശങ്കരിയിലെ ഒരു മസ്ജിദിലെ ഇമാമായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇല്യാസ്നഗറിലേക്ക് മാറിയത്.
ശരീയത്ത് നിയമം ഉദ്ധരിച്ച് പ്രസംഗം നടത്തുന്ന ഇയാള്‍ വിവാദനായകനാണ്. പലകുറി ഇയാളുടെ പ്രസംഗങ്ങള്‍ വലിയ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. അല്ഖ്വയ്ദക്കെതിരായ നീക്കത്തില്‍ പങ്കാളിയായ ദല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് ഇയാളെ കണ്ടെത്തി പിടികൂടിയത്.
ഡിസംബറില്‍ സഫര്‍ മസൂദ്, അബ്ദുള്‍ റഹ്മാന് എന്നിവര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് അന്‍സാര്‍ ഷായെപ്പറ്റി വിവരം ലഭിച്ചത്. അല്ഖ്വയ്ദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന മൊഹമ്മദ് ആസിഫ് എന്നയാളും അറസ്റ്റിലായിരുന്നു. ഇയാളും അന്‍സാര്‍ ഷായെ ബെംഗളൂരിലെ ഒരു മതസമ്മേളനത്തില്‍ കണ്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: