പത്തനാപുരം: ദമ്പതികളെ അക്രമിച്ച സദാചാരഗുണ്ടകള്‍ പോലീസ് പിടിയിലായി.കലഞ്ഞൂര്‍ ഒന്നാംകുറ്റി സ്വദേശികളായ പുത്തന്‍വീട്ടില്‍ വില്ലി സാം തോമസ്(25), സിബിഭവനില് സിജോ വര്‍ഗീസ് (20), സഹോദരന് സിബിവര്ഗീസ് (25), വേങ്ങവിള പുത്തന്‍വീട്ടില്‍ ജിബിന്‍ ചാക്കോ(21), മംഗലശേരിയില്‍ വീട്ടില്‍ ശരത് എസ്.നായര്‍ (20), കൊല്ലംപറമ്പില്‍ വീട്ടില്‍ നിതിന്‍ (21) എന്നിവരാണ് കൂടല്‍ പോലീസിന്റെ പിടിയിലായത്. കൂടല്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊടുമണ്‍ എസ്റ്റേറ്റിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശിയും ദമ്പതികളുമായ ലിബിനും ലിന്സിയും റാന്നിയിലുളള ലിന്‍സിയുടെ വീട്ടില്‍ പോയി കാറില്‍ മടങ്ങിവരവെ കലഞ്ഞൂരിന് സമീപം കുറച്ചു സമയം കാര്‍ നിര്‍ത്തി വിശ്രമിച്ചു. ഈ സമയം കാറില്‍ പിന്തുടര്ന്നെത്തിയ ആറംഗ സംഘം അംശ്ലീലം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പത്തനാപുരത്ത് വച്ചും ദമ്പതികളെ സംഘം ആക്രമിച്ചു. പരിക്കേറ്റ ദമ്പതികളെ സമീപ വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കൂടല്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്തിരുന്നു. സം’വത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടല്‍ എസ്.ഐ ബിജുവിന്റെ നേത്യത്ത്വത്തിലുളള സംഘമാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: