കൊട്ടാരക്കര: കലോത്സവത്തിലെ കോലാഹലങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് സംസ്കൃതോത്സവ വേദി.
പട്ടണത്തിലുള്ള എംടിജിഎച്ച്എസ്എസിലെ ഏഴാം നമ്പര്‍ വേദിയിലാണ് സംസ്കൃതോത്സവം നടക്കുന്നത്. ഗാനാലാപനം, അഷ്ടപദി, സംഘഗാനം, അക്ഷരശ്ലോകം, പ്രശ്നോത്തരി, വന്ദേമാതരം മത്സരങ്ങളാണ് ഇന്നലെ നടന്നത്.ഇതര മത്സരവേദികളുടെ കോലാഹലമോ മാധ്യമ ശ്രദ്ധയോ ഇല്ലെങ്കിലും സാംസ്കാരിക തനിമകൊണ്ടും മത്സരങ്ങളുടെ ഗൗരവം കൊണ്ടും സംസ്കൃതോത്സവം മികവുറ്റതായിരുന്നു. അസഭ്യവും അശ്ലീലപദങ്ങളും യുവജനോത്സവവേദികളിലും കടന്നുവരുന്നു എന്ന് പരിതപിച്ചവര്‍ക്ക് മറുമരുന്നായി സംസ്കൃത മത്സരങ്ങള്‍. സംസ്കൃത ഗീതങ്ങളും അഷ്ടപദിയും ക്ഷേത്രവിശുദ്ധിയേകിയ അന്തരീക്ഷമായിരുന്ന വേദിയില്‍ അധ്യാപരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആവേശത്തിലായിരുന്നു.’പഠന്തഃ േപ്രരയന്തഃ അധ്യാപകഃ എന്ന തത്വമനുസരിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന വാദമായിരുന്നു അവര്‍ക്ക്. സംസ്കൃതപഠനം കുട്ടികളെ സംസ്കൃതചിത്തരാക്കുമെന്നും പക്ഷെ സംസ്കൃതോത്സവത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയമാണന്നും അവര്‍ ചൂണ്ടിക്കാട്ടി.’ബിനാ സംസ്കൃതം, നഹി സംസ്കൃതി എന്ന് ഒരു കുട്ടി പാടി.’സത്യമിദം സനാതന ധര്‍മ്മം, പ്രവഹതാം സന്മാര്ഗ ദായിനി തുടങ്ങിയ ഗീതങ്ങളിലൂടെ മത്സരാര്‍ത്ഥികള്‍ സദസ്സിനെ ധര്‍മ്മബോധത്തിലേക്ക് ഉണര്‍ത്തിയപ്പോള്‍ ദ്വാപരയുഗഹൃദയേശന്റെ പ്രണയ ഗീതങ്ങള്‍ പാടി നിരവധി കുട്ടികള്‍ കയ്യടി നേടി.”ദേശഹിതാര്ത്ഥം ചരണീയം ‘എന്ന് പാടാന്‍ സംസ്കൃതചിത്തരായവര്ക്കല്ലേ കഴിയൂ. അതുതന്നെയാണ് മത്സരങ്ങളുടെ അര്‍ത്ഥവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: