മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ജനങ്ങളുടെ സൈ്വര്യ ജീവിതം നശിപ്പിക്കുന്ന ഇക്കൂട്ടരെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി ഓട്ടോറിക്ഷകളും ബൈക്കുകളുമാണ് രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ കത്തിച്ചത്. മണ്ണഞ്ചേരി 14-ാം വാര്‍ഡില്‍ വടക്കേവെളി ശിവപ്രസാദിന്റെ ഓട്ടോറിക്ഷ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ അഗ്നിക്കിരയാക്കിയ സംഭവമുണ്ടായി.കൂടാതെ പുതുവത്സര ദിനത്തില്‍ മണ്ണഞ്ചേരി തമ്പകച്ചുവട് മദീനാ മന്‍സിലില്‍ നൗഫലിന്റെ ഓട്ടോറിക്ഷ തീയിടുകയും മണ്ണഞ്ചേരി പോസ്റ്റോഫീസിന് എതിര് വശം റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന സ്വകാര്യ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമേ മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാര്‍ഡില്‍ കോര്യംപള്ളിയില് അന്‍സിലിന്റെയും കന്നപ്പള്ളി വീട്ടില്‍ കൊച്ചുമജീദിന്റെയും ബൈക്കുകള്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടിരുന്നു. അയ്യങ്കാളി ജംഗ്ഷന്അമ്പനാകുളങ്ങര എന്നീ പ്രദേശങ്ങളിലും വാഹനങ്ങളുടെ മേലുള്ള ക്രിമിനല്‍ സംഘങ്ങളുടെ കടന്നാക്രമണം വ്യാപകമായിട്ടും ഒരാളെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് പോലിസെത്തി അന്വേഷണം നടത്തി പോകുന്നതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ല.
ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്ന തൊഴിലാളികളുടെ വാഹനത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബോധപൂര്‍വ്വം സാമൂഹിക വിരുദ്ധര്‍ നാടിന്റെ സൈ്വര്യ ജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള അക്രമണങ്ങള്‍ അരങ്ങേറുന്നുവെന്ന സംശയം.
വീട്ടില്‍കിടന്ന ഓട്ടോറിക്ഷ
സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു
മുഹമ്മ: വീടിനോട് ചേര്‍ന്ന് പാര്‍ക്കു ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ കത്തിച്ചു. മണ്ണഞ്ചേരി 14-ാം വാര്‍ഡ് വടക്കേവെളി ശിവപ്രസാദിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. വീടിനുള്ളിലേയ്ക്ക് അമിതമായ ചൂട് അനുഭപ്പെട്ട ശിവപ്രസാദ് എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ കത്തിന്നത് കണ്ടത്. വെള്ളമൊഴിച്ച് തീയണച്ചു. മണ്ണഞ്ചേരി പോലീസില്‍ പരാതി നല്കി.
ലോഡ്ജില്‍ നിന്നും കഞ്ചാവുമായി രണ്ടു പേര് പിടിയില്‍
അമ്പലപ്പുഴ: കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ആലപ്പുഴ ആലിശേരി കമ്പിവളപ്പില്‍ നിസാര്‍(51) പെരുമ്പാവൂര്‍ കോട്ടയില്‍ കബീര്‍(30) എന്നിവരെയാണ് പുന്നപ്ര എസ്ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ചെരുപ്പുകള്‍ നന്നാക്കുന്ന നിസാറിന്റെ കടയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുകള് കണ്ടെടുത്തത്. ഒരു വര്‍ഷേത്താളമായി ഇയാള്‍ കടയില്‍ കഞ്ചാവു കച്ചവടം നടത്തുകയാണ്. നിസാറില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലെ ഒരു ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് കബീറും നിസാറും പിടിയിലാകുന്നത്. ഇവരില്‍ നിന്നും 600 രൂപ വിലവരുന്ന 34 പാക്കറ്റ് കഞ്ചാവ് പിടികൂടി. മധുരയില്‍ നിന്നും കബീറാണ് ആലപ്പുഴ നഗരത്തില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസുകാരായ ഉണ്ണികൃഷ്ണന്, പ്രദീപ്, അനില്‍കുമാര്‍, ഹോംഗാര്‍ഡ് രാജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: