മുഹമ്മ: സ്വത്വം തേടിയുള്ള സാഗര തീര യാത്ര മാളികപ്പുറത്തമ്മയുടെ ജന്മനാട്ടിലുമെത്തി. മുഹമ്മ ചീരപ്പന്‍ചിറ അയ്യപ്പന് പഠന കളരിയിലാണ് എന്റെ ഭൂമി, എന്റെഭാഷ,എന്റെ സംസ്ക്കാരം എന്ന സന്ദേശമുയര്‍ത്തി തപസ്യ കലാസാംസ്ക്കാരിക വേദിയുടെ തീര്‍ത്ഥയാത്ര എത്തിയത്. നാടിന്റെ നന്മകളിലേയ്ക്കും അതിന്റെ നേരറിവിലേയ്ക്കുമുള്ള അന്വേഷണമായി മാറിയ സാംസ്ക്കാരിക നായകന്മാരുടെ യാത്ര പാരസ്ഥിതിക പ്രശ്നങ്ങളെയും വിശകലനം ചെയ്തു.
രാവിലെ പത്തോടെയെത്തിയ യാത്രയെ ശംഭൂബാലസുബ്രഹ്മണ്യം ട്രസ്റ്റിന്റെ ഭാരവാഹികള്‍ വരവേറ്റു. പഠനകളരിയില്‍ നാളികേരമുടച്ചും ഭദ്രദീപ പ്രകാശനം നടത്തിയുമാണ് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരനും സംഘവും കളരിയിലേയ്ക്ക് പ്രവേശിച്ചത്.
തുടര്‍ന്ന് നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ അഡ്വ. എന്‍. വി. സാനു അധ്യക്ഷത വഹിച്ചു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന് യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. അകത്തുനിന്നും പുറത്തുനിന്നുമുള്ള സാംസ്ക്കാരിക അധിനിവേശത്തിനെതിരെയുള്ള സാഗരതീര യാത്രയാണിതെന്നദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഇക്കാലത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് കടമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫ. ആര്. രാമരാജവര്‍മ്മ, പ്രൊഫ. പി.ജി. ഹരിദാസ്, യാത്രാനായകന് സി.സി. സുരേഷ്, തപസ്യ സംസ്ഥാന സംഘടനാസെക്രട്ടറി പി ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. ശംഭുബാലസുബ്രഹ്മണ്യം ട്രസ്റ്റ് ഭാരവാഹികളായ മാധവബാലസുബ്രഹ്മണ്യം, ഭാര്യ പത്മജ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഓമനക്കുട്ടന് (ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ്), പി.ആര്. രാധാകൃഷ്ണന് (ഭാരതീയവിചാര കേന്ദ്രം), വി.ആര്.എം. ബാബു (വിഎച്ച്പി), ലാലപ്പന് (ബിഎംഎസ്), ടി.എസ്. അനില്‍കുമാര്‍ (ബിജെപി), മേജര്‍ ധനപാലന് (പൂര്‍വ്വ സൈനീക പരിഷത്ത്), രാജു, അഭിലാഷ് എന്നിവര്‍ ജാഥാംഗങ്ങളെ പൊന്നാട അണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: