പെര്‍ത്ത്: ഓസ്ട്രേലിയയില്‍ ഏകദിന, ട്വന്റി 20 പരമ്പരകള്ക്കെത്തിയ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ ട്വന്റി 20 സന്നാഹമത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ഇലവനെതിരെ 74 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം ഇന്ത്യ നേടിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീം ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 192 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ഇലവന് 6 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സ്കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ നഷ്ടമായി. 6 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാനൊപ്പം വിരാട് കോഹ്ലി ഒത്തുചേര്‍ന്നതോടെ ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തി. 14.1 ഓവറില്‍ ഇരുവരും ചേര്‍ന്ന് 149 റണ്‍സ് അടിച്ചുകൂട്ടി. ധവാന് 46 പന്തുകളില്‍ നിന്ന് 8 ഫോറും മൂന്ന് സിക്സറുമടക്കവും കോഹ്ലി 44 പന്തുകളില്‍ നിന്ന് 7 ഫോറും മൂന്ന് സിക്സറുമടക്കവും 74 റണ്‍സ് വീതം നേടി.
ക്യാപ്റ്റന്‍ ധോണി 14 പന്തില്‍ നിന്ന് 22 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയന്‍ ഇലവനില്‍ രണ്ട്പേര് മാത്രമാണ് രണ്ടക്കം കടന്നത്. 60 പന്തില്‍ നിന്ന് 11 ബൗണ്ടറികളോടെ പുറത്താകാതെ 74 റണ്‍സെടുത്ത ട്രവിസ് ബിര്‍ട്ട് അവരുടെ ടോപ് സ്കോറര്‍. ജോഷ് ഇന്‍ഗ്ലിസ് 11 റണ്‍സുമെടുത്തു. ഇന്ത്യക്ക് വേണ്ടി ബരിന്ദര്‍ സരണ്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: