കോഴിക്കോട്: ഈ മാസം 29 മുതല്‍ ഫെബ്രുവരി രണ്ട് വരെ കോഴിക്കോട്ട് നടക്കുന്ന 61-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് സംഘാടകസമിതിയായി. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസ-സ്പോര്‍ട്സ്-സാമൂഹ്യനീതി വകുപ്പ് മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരിയായുളള സമിതിയില്‍ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
മെഡിക്കല്‍ കോളേജ് അറോറ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പഞ്ചായത്ത്-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നാലായിരത്തിലധികം പേര്‍ക്ക് മെച്ചപ്പെട്ട താമസ-ഭക്ഷണ-ഗതാഗത സൗകര്യങ്ങളൊരുക്കി കോഴിക്കോടിന്റെ മഹത്തായ ആതിഥേയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് മുനീര്‍ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി. പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പ് തടസപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍ കേരളം ഇരുകൈകളും നീട്ടി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. ഏറെ വൈകിയാണ് സംസ്ഥാനത്തിന് ആഥിയേത്വ അംഗീകാരം ലഭിച്ചതെങ്കിലും മേള വന്‍വിജയമാക്കാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിവരുന്നതായും മത്സര ഫലങ്ങള്‍ വിക്ടേഴ്സ് ചാനലില്‍ തല്‍സമയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എം.കെ. രാഘവന് എംപി, എംഎല്‍എമാരായ എ.പ്രദീപ്കുമാര്‍, വി.എം. ഉമ്മര്‍ മാസ്റ്റര്‍, പി.ടി.എ റഹീം, പുരുഷന് കടലുണ്ടി, എ.കെ. ശശീന്ദ്രന്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി പി.എ. ഹംസ, എഡിഎം ടി. ജനില്‍കുമാര്‍, ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റന്‍ ശ്രീജേഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ജെ. മത്തായി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്, ഡിഡിഇ ഗിരീഷ് ചോലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: