ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടിയോളം രൂപ കോഴ വാങ്ങിയ കെ. എം. മാണിക്കെതിരെ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ലളിത കുമാരി കേസിലെ സുപ്രീം കോടതി വിധി ഉന്നയിച്ച് കെ.എം. മാണിക്കെതിരെ ‘ക്വിക് വെരിഫിക്കേഷന്’ നടത്തി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.
മാണിക്കെതിരെയുള്ള അഴിമതിക്കേസ് കോടതിയില്‍ ആക്കി കൊണ്ഗ്രസ് പാര്‍ട്ടി അഴിമതിയ്ക്കെതിരെ ആഴ്ചകളും മാസങ്ങളും നീണ്ട ചര്‍ച്ചകള്‍ അടക്കം ഭയങ്കര പ്രകടനങ്ങള്‍ നടത്തി. പക്ഷേ എക്സൈസ് മന്ത്രി കെ. ബാബു ബാര്‍ ഉടമകളില്‍ നിന്നും പത്തു കോടിയോളം രൂപ കോഴവാങ്ങിയെന്നു ബാര്‍ ഉടമകള്‍ നിരന്തരം പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ നിസ്സാര നിയമ നടപടികള്‍ മാത്രം എടുത്തു എങ്ങനെയും കേസൊഴിവാക്കാന്‍ കൊണ്ഗ്രസ് പാര്‍ട്ടി ശ്രമിക്കുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ‘ക്വിക് വെരിഫിക്കേഷന്’ നടത്തി അഴിമതികള്‍ക്കെതിരെയുള്ള പോലീസ് എഫ്ഐആര്‍ ഇട്ടു കേസെടുത്തു നിയമ നടപടികള്‍ കോടതിയില്‍ എത്തിക്കുവാന്‍ കൊണ്ഗ്രസ് പാര്‍ട്ടി നേതാക്കള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. ഇനി വേറേയും മന്ത്രിമാരുടേയും എംഎല്‍എമാരുടേയും പേരുകളും ബാര്‍ ഉടമകള്‍ ഇനിയും പുറത്തുവിടാനുണ്ടോ. അതോ ബാബുവിനെ ന്യായീകരിക്കുന്ന ചെന്നിത്തലയ്ക്കും ഇതില്‍ പങ്കാളിത്തമുണ്ടോ.
ശ്രീകുമാര്‍
ബാര്‍ കോഴക്കേസില്‍ നടപടിസ്വീകരിക്കേണ്ടത് വിജിലന്‍സ് തന്നെയാണ്. പക്ഷേ ചരട് ആരുടെ കയ്യിലാണെന്ന് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി പറയണം. അല്‍പ്പമെങ്കിലും അന്തസും നാണവും മാനവും ഉണ്ടെങ്കില്‍ സ്വയം രാജിവെച്ച് ഒഴിയണം. അതിന് സാധിക്കുമോ. നിങ്ങളുടെ കേസ് നടത്താന്‍ വേണ്ടിയല്ലാ ജനങള് കരം അടക്കുന്നത്.
ജോമോന് മോനായി, പൂഞ്ഞാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: