തൊടുപുഴ: സംസ്ഥാന വിജിലന്‍സ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്ക്കുന്ന ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും രക്ഷിക്കാനുള്ള ഉലുവ കഷായമായി മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഇടുക്കി പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് ഇപ്പോള്‍ ജനങ്ങളെ പറ്റിക്കാന്‍ യാത്ര നടത്തുകയാണ്. സംസ്ഥാന രൂപീകരണം മുതല്‍ ഭൂരിഭാഗം കാലവും കേരളം ഭരിച്ച സ്വന്തം പാര്‍ട്ടിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് കേരള രക്ഷായാത്ര നടത്തുന്നത്.കേരളത്തെ ഈ ഗതിയില്‍ എത്തിച്ചതിന് ജനങ്ങളോട് മാപ്പു പറയുകയാണ് സുധീരന് ജാഥയില്‍ ചെയ്യേണ്ടതെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. ബിജെപിയാണ് മുഖ്യശത്രുവെന്നും കഴിയുന്നിടത്തെല്ലാം കോണ്‍ഗ്രസുമായി ധാരണയാകാമെന്നുമാണ് ഈയിടെ സിപിഎം കല്‍ക്കത്ത പ്ലീനം തീരുമാനിച്ചത്. പാര്‍ലമെന്റില്‍ 44 അംഗങ്ങളുളള കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കുന്നത് സിപിഎം എം.പിമാരുടെ പിന്തുണ കൂടി കിട്ടിയിട്ടാണ്. ടി.പി വധക്കേസില്‍ അടക്കം കോണ്‍ഗ്രസ് സിപിഎം ഒത്തുകളി കേരളം കണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പചരിപ്പിച്ച് കേരളത്തിലെ ബിജെപിയുടെ മുന്നേറ്റം തടയാന്‍ നോക്കേണ്ട. കേരള നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കുക മാത്രമല്ല കേരള ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 1477000 വോട്ട് ലഭിച്ച മുസ്ലിം ലീഗിന് 21 എംഎല്‍എമാരുളളപ്പോള്‍ 2870000 വോട്ട് കൈവശമുളള ബി.ജെ.പിക്ക് ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ പുതിയ മുന്നേറ്റത്തിലൂടെ കഴിയും. ചില ക്രിസ്ത്യന്‍ സംഘടനകളടക്കമുളളവയുടെ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കും. സംഘടനാ പ്രവര്‍ത്തന പാരമ്പര്യവും ജനകീയ അംഗീകാരവും പരിഗണിച്ചാണ് കുമ്മനം രാജേശഖരനെ സംസ്ഥാന അധ്യക്ഷനാക്കിയത്. സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങള്‍ മൂലമാണിതെന്ന ആരോപണം ശരിയല്ല. കെ.രാമന്‍പിളളയും പി.പി മുകുന്ദനും അടക്കമുളളവര്‍ തിരിച്ചെത്തുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. വെളളാപ്പളളി നടേശനെതത
ിരെയുളള മൈക്രോഫിനാന്‍സ് ആരോപണത്തില്‍ മിന്നല്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയുളള കേസുകളില്‍ അനങ്ങുന്നില്ല. ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: