തൊടുപുഴ: കേരളത്തില്‍ മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ കേരളത്തെ കൊള്ളയടിച്ചെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന് അഭിപ്രായപ്പെട്ടു. തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ആത്മാവ് കണ്ടെത്താന്‍ ശ്രമിക്കാതെ പോയതാണ് സിപിഎം പരാജയപ്പെട്ട് പോകാന്‍ കാരണം. ഇറക്കുമതി ചെയ്ത പ്രത്യയ ശാസ്ത്രമായിരുന്നു അവരുടെത്. പുരാണങ്ങളെ സിപിഎം എക്കാലത്തും തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോള്‍ ഹൈന്ദവ ദൈവങ്ങളെപ്പോലും സിപിഎം പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും പിഎം വേലായുധന് ചൂണ്ടിക്കാട്ടി. യോഗത്തില്‍ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് അജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗീതാകുമാരി, ദേശീയ സമിതിയംഗം പി.പി സാനു, ഇടുക്കി ജില്ല പ്രസിഡന്റ് പി.എ വേലുക്കുട്ടന്, ജില്ല ജനറല്‍ സെക്രട്ടറി ബിനു ജെ കൈമള്‍, ജില്ല സെക്രട്ടറിമാരായ പി.ആര് വിനോദ്, സി.സി കൃഷ്ണന്, സംസ്ഥാന കമ്മറ്റിയംഗം എം.ഐ രവീന്ദ്രന്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അന്നമ്മ കുരുവിള, ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് ബിറ്റാജ്, കെ.എം സിജോ, എന്നിവര്‍ പ്രസംഗിച്ചു.ഫെബ്രുവരി രണ്ടിന് വൈകിട്ട് നാലിനാണ് യാത്ര തൊടുപുഴയില്‍ എത്തിച്ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: