തൃശൂര്‍: വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ഇടപെട്ട് പഴയ തസ്തികയില്‍ തിരികെ നിയമിച്ചു. തൃശൂര്‍ താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കും എന്‍ജിഒ അസോസിയേഷന് നേതാവുമായ സി.ജെ. വില്‍സണെയാണ് മുഖ്യമന്ത്രി ഇടപെട്ട് തിരികെ പഴയ തസ്തികയിലേക്ക് നിയമിച്ചത്.
പെരിങ്ങാവില്‍ ഭൂമി കയ്യേറ്റ മാഫിയക്ക് ഒത്താശ ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്ന് വില്‍സണും വില്ലേജ് ഓഫീസര്‍ എന്‍.സി. ബീനക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാന്‍ വിജിലന്‍സ് ശുപാര്‍ശയും നല്കി. വില്‍സണെ കാസര്‍കോട്ടേക്കും ബീനയെ ഇടുക്കിയിലേക്കും മാറ്റി ലാന്റ് റവന്യൂ കമ്മീഷണര്‍ എം.സി.മോഹന്‍ദാസ് ഉത്തരവിടുകയും ചെയ്തു.
എന്‍ജിഒ അസോസിയേഷന് നേതാവായ വില്‍സണ്‍ ജില്ലയിലെ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് സ്ഥലംമാറ്റം റദ്ദ് ചെയ്യുകയായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതായും പഴയ തസ്തികയില്‍ തന്നെ നിയമിച്ചതായും ലാന്റ് റവന്യൂ കമ്മീഷണര്‍ എം.സി.മോഹന്‍ദാസ് വീണ്ടും ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: