മാവേലിക്കര: ഭാരതത്തിന്റെ കലാസാംസ്ക്കാരിക രംഗങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ബാധ്യത വിദ്യാഭ്യാസ രംഗത്തിനുണ്ടെന്ന് കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി സുദര്ശന് ഭഗത് പറഞ്ഞു. വിദ്യാഭാരതി ഭാരതീയ വിദ്യാനികേതന്‍ പന്ത്രണ്ടാമത് സംസ്ഥാന കലോത്സവത്തിന് തുടക്കം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനമേഖലകളില്‍ പോലും വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ എത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. വിദ്യാഭാരതി രാജ്യം മുഴുവന്‍ ജ്ഞാനത്തിന്റെയും സംസ്ക്കാരത്തിന്റെയും വെളിച്ചം വീശുകയാണ്.
പഞ്ചാബ് പത്താന്‍കോട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഇ.കെ. നിരഞ്ജന്റെ ചിത്രത്തില്‍ കേന്ദ്രമന്ത്രി പുഷ്പാര്‍ച്ചന നടത്തി. വിദ്യാനികേതന്‍ സംസ്ഥാന പൊതുകാര്യദര്‍ശി എ.കെ. ശ്രീധരന്മാസ്റ്റര് അദ്ധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം സംഗീത സംവിധായകന് എം. ജയചന്ദ്രന് നിര്‍വ്വഹിച്ചു. കലയുടെ മണ്ണില്‍ പിടിച്ചു നില്ക്കാന് കുട്ടികള്‍ക്ക് ഗുരുത്വം അനിവാര്യമാണെന്നും പുതുയുഗത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനാശീലം കുട്ടികളില്‍ വളര്ത്തിയെടുക്കേണ്ടത്് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടിയാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പന്ത്രണ്ട് പ്രമുഖര്‍ പന്ത്രണ്ടാമത് കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്ന പന്ത്രണ്ട് നിലവിളക്കുകളില്‍ ദീപം പകര്‍ന്നു.
എംപി കൊടിക്കുന്നില്‍ സുരേഷ് വിശിഷ്ടവ്യക്തികളെ ആദരിച്ചു, കലോത്സവ സന്ദേശം നല്കി. വിദ്യാഭ്യാരതി ക്ഷേത്രീയ അദ്ധ്യക്ഷന്‍ പി.കെ. മാധവന് മുഖ്യപ്രഭാഷണം നടത്തി. ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.
ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹസംഘചാലക് സി.പി. മോഹനചന്ദ്രന്, മുന്‍ നഗരസഭാധ്യക്ഷന്‍ അഡ്വ. കെ.ആര്. മുരളീധരന്, ഡി.ദിലീപ്, എ.കെ. ദാമോദരന്‍, കെ.ടി. ഭാസ്ക്കരന്‍, ബിജു.എന്‍.പൈ, ശശി തട്ടാരമ്പലം, കെ.വി. നാരായണക്കുറുപ്പ്, എം.ആര്. സുജാതദേവി, വി.ജെ. രാജ്മോഹന്‍, ഡോ.പി.ആര്. സത്യകീര്‍ത്തി, ചെട്ടികുളങ്ങര ഗോപിനാഥ്, അഡ്വ.അനില്‍വിളയില്‍, എസ്. ശ്രീധരന്, പി.ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: