തൃപ്പൂണിത്തുറ: കലാകേരളത്തിന്റെ സ്വത്വബോധത്തെ തട്ടിയുണര്ത്തുവാനുളള മഹത്തായ യജ്ഞമാണ് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ തപസ്യകലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാംസ്കാരികതീര്ത്ഥയാത്രയെന്ന് പ്രശസ്തഗാന രചയിതാവും കവിയുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്. തൃപ്പൂണിത്തുറ ഗവ സംസ്കൃത കോളേജില്‍ തപസ്യ കലാസാഹിത്യ വേദിയുടെ സാംസ്കാരികയാത്രയ്ക്ക് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാബ്രാഹ്മണസഭയുടെ അദ്ധ്യക്ഷന്‍ പി.എസ്. രാമന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് യാത്രാസന്ദേശം നല്കി. നമ്മുടെ ഭാഷ, ഭൂമി, സംസ്കാരം എന്ന യാത്രസന്ദേശം മനുഷ്യമനസ്സില്‍ ഏകലോകഭാവന വളര്‍ത്തുന്ന വിചാരധാരയാണെന്ന് അദേഹം യാത്രാസന്ദേശത്തിലൂടെ വ്യക്തമാക്കി.
ചടങ്ങില്‍ ആലപ്പെട്ട് (ഭാഗവതം), കലാമണ്ഡലം കേശവപോതുവാള്‍ (കഥകളി ചെണ്ട), സുഭദ്ര തമ്പുരാന് (സംഗീതം), മുണ്ടെപ്പിളളി ബാലകൃഷ്ണമേനോന് (സോപാനസംഗീതം), ആര്‍എല്‍വി ദാമോദരപിഷാരടി (കഥകളി), വര്ഗ്ഗീസ്കാട്ടിപറമ്പന് (നാടകം), കലാവിജയന് (മോഹിനിയാട്ടം), മാവേലിക്കര സുബ്രഹ്മണ്യന് (സംഗീതം), കലാമണ്ഡലം ഗോപാലകൃഷ്ണന് (സംഗീതം), ഭദ്രമണിതമ്പുരാന് (അഷ്ടപദി), പ്രഫുലന് തൃപ്പൂണിത്തുറ (കവി), എരൂര്‍ ശശി (കഥകളി വേഷവിതാനം), തൃപ്പുണിത്തുറ രാധാകൃഷ്ണന് (ഘടം), ഇ.പി. ശ്രീകുമാര്‍ (കഥകൃത്ത്), മധുരിമ ഉണ്ണികൃഷ്ണന് (കഥാപ്രസംഗം), പി. സുജാതന്‍ (പത്രപ്രവര്ത്തകന്), ദേശിയപുരസ്കാരജേതാവായ അഞ്ജന് സതീശന് (ചിത്രകാരന്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
യാത്രനായകന് സുരേഷിനെ വിവിധ സംഘടനഭാരവാഹികള്‍ സ്വീകരിച്ചു. ദേവിദാസ്, എം.ആര്.എസ് മേനോന് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനുശേഷം ശ്യാമളസുരേന്ദ്രനും സംഘവും അവതരിപ്പിച്ച നൃത്തശില്‍പ്പം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: