മരട്: പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കുണ്ടന്നൂര്‍ കണക്കത്തറ സുഭാഷിന്റെ കുടുംബത്തിന്റെ നീതിക്കായി പ്രതിഷേധം ശക്തമാകുന്നു. കുടുംബത്തിന് സഹായം നല്‍കുക, മര്‍ദ്ദിച്ച പോലീസുകാരനെ സര്‍വീസില്‍നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നടന്ന ജനകീയ സമരസമിതിയുടെ ധര്‍ണ്ണ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ രാജി തമ്പി അദ്ധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, മരട് നഗരസഭ ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍, വൈസ് ചെയര്മാന് കെ.എ. ദേവസി, കുരുക്ഷേത്ര പ്രകാശന് ജനറല്‍ മാനേജര്‍ ഇ.എന്‍. നന്ദകുമാര്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ് കുമാര്‍, കോണ്‍ഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് ആന്റണി ആശാംപറമ്പില്‍, എസ്യുസിഐ ജില്ലാ കമ്മറ്റിയംഗം അശോകന്, സിപിഐ മേഖല കമ്മറ്റിയംഗം സുഭീഷ് ലാല്‍, ബിജെപി മരട് മുനിസിപ്പല്‍ പ്രസിഡന്റ് എം. നന്ദനന്‍, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ എന്‍.ജെ. പീറ്റര്‍, എന്‍സിപി നേതാവ് എം.എ. മോഹനന്, കൗണ്‍സിലര്‍മാരായ അഡ്വ. ടി.കെ. ദേവരാജന്‍, എം.വി. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. കെ.കെ. മേഘനാഥന് സ്വാഗതവും പി.പി. സന്തോഷ് കൃതജ്ഞതയും പറഞ്ഞു.
ഡിസംബര്‍ 26 ശനിയാഴ്ച രാത്രി ഏഴരമണിയോടെയായിരുന്നു സുഭാഷിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. സുഭാഷ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹവുമായി നാട്ടുകാര്‍ മരട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: