കൊച്ചി: മാറാട് കൂട്ടക്കൊലക്കേസിനു പിന്നിലെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി. 2003-ല്‍ നടന്ന സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊളക്കാടന്‍ മൂസ ഹാജി നല്കിയ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് എസ്.പി. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. തീവ്രവാദി-നക്സല്‍ ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിനസ് ഗ്രൂപ്പുകള്‍ക്ക് മാറാട് ബേപ്പൂര്‍ മേഖലയില്‍ താല്പര്യങ്ങളുണ്ടെന്ന മാധ്യമ വാര്‍ത്തകളെക്കുറിച്ച് സംഘം അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു
2003 മേയ് രണ്ടിന് ബേപ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ എട്ടു ഹിന്ദുക്കള്‍ കൊല്ലപ്പെട്ട ആക്രമണത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2010 ജൂണ്‍ 30 നാണ് പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. കലാപത്തിനുവേണ്ടി പണം സ്വരൂപിച്ചതിനെക്കുറിച്ചറിയാന് എന്‍ഫോഴ്സ്മെന്റ് അതോറിറ്റിയില്‍ നിന്ന് രേഖകള്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്നും ഇക്കാലയളവില്‍ രണ്ടു ലക്ഷത്തിലേറെ രൂപയുടെ ഇടപാടു നടത്തിയവരുടെ വിവരങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും കെ.ബി. വേണുഗോപാലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദ കേസുകളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി സൂചനയില്ല. അരയസമാജം, ആര്‍എസ്എസ്, സിമി, എന്‍ഡിഎഫ് എന്നീ സംഘടനകളുടെ ഭാരവാഹികളായിരുന്നവരെയും പ്രവര്‍ത്തകരെയും ചോദ്യം ചെയ്താണ് റിപ്പോര്‍ട്ടു തയ്യാറാക്കിയതെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: