ബെംഗളൂരു: കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റുചെയ്ത അല്‍ഖ്വയ്ദ ഭീകരനായ മദ്രസ അധ്യാപകന് മൗലാനാ അന്‍സാര്‍ ഷാ ഒരിക്കല്‍ ലഷ്ക്കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തകനായിരുന്നു. 51കാരനായ ഇയാള്‍ പേത്താളം പേരെ ലഷ്ക്കറില്‍ ചേര്‍ത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2012 ല്‍ നിരവധി ബിജെപി നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതിന് പിന്നീട് അറസ്റ്റിലായവരാണ് ഈ പത്തുപേരും.
ഇയാള്‍ ഒരു വെബ്സൈറ്റും നടത്തിയിരുന്നു. യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആളെച്ചേര്‍ക്കുകയായിരുന്നു ഈ സൈറ്റു വഴി ഇയാള്‍ ചെയ്തിരുന്നത്. ഗുജറാത്ത്, ആന്ധ്ര, യുപി, ബീഹാര്‍, കര്‍ണ്ണാടക തുടങ്ങിയ പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ഇയാള്‍ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്താറുള്ളത്. അല്‍ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ ലാദനാണ് തനിക്ക് പ്രചോദനം നല്‍കിയതെന്നാണ് ഇയാള്‍ പറയുന്നത്.
അല്‍ഖ്വയ്ദയുടെ ഭാരത സംഘടനയിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഭീകരരെ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് അറസ്റ്റു ചെയ്തിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഷാ പാക്കിസ്ഥാന് സന്ദര്‍ശിച്ചിട്ടുണ്ട്. ഇയാള്‍ക്ക് രണ്ടു പാസ്പോര്‍ട്ടുകളുണ്ട്. നിരവധി പേരെ ഇയാള്‍ അല്‍ഖ്വദയില്‍ ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: