അടിമാലി: നെല്‍കൃഷി ചെയ്ത് മാതൃകാവുന്ന കുരങ്ങാട്ടികുടിയിലെ കര്‍ഷകരെ കണ്ട് പഠിക്കണം. കേരളത്തിലാകമാനം പാഠം നികത്തി റബ്ബറും വാഴയും കൃഷിചെയ്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അരിക്ക് വേണ്ടി കാത്തുനില്ക്കുന്ന കപട പരിസ്ഥിതി പ്രേമികളായ മലയാളിക്ക് മാതൃകയാവുകയാണ് കുരങ്ങാട്ടിയിലെ നൂറ് കണക്കിന് ചെറുകിട കര്‍ഷകര്‍. അടിമാലി മച്ചിപ്ലാവില്‍ നിന്നും 2 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പൊന്നുവിളയുന്ന നെല്പാടങ്ങള് കാണാം. ശീതകാല സ്മരണകളുണര്‍ത്തി കൊയ്ത്തുകാലമാണ് കുരങ്ങാട്ടിയില്‍. സ്ത്രീകളും പുരുഷന്മാരും കൊയ്ത്തരിവാളുമായി പാടത്തിറങ്ങും. കതിരുകളോരൊന്നായി കൊയ്തെടുത്ത് കറ്റകളാക്കി പാടത്തിന് സമീപം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡില്‍ വച്ച് തന്നെ മെതിച്ച് നെല്മണികള് ശേഖരിക്കും. കൊയ്ത്തുകാലം കുരങ്ങാട്ടിക്കാര്ക്ക് ഉത്സവ പ്രതീതിയാണ്. നെല്ലിനൊപ്പം മരച്ചീനി ഉള്‍പ്പെടെയുള്ള ഭക്ഷ്യവിളകളും വ്യാപകമായി കൃഷി ചെയ്യുന്നു. കാട്ടുപന്നിയുള്‍പ്പെടെയുള്ള വന്യ ജീവികളുടെ ശല്യം വിളകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും പരമ്പരാഗതമായ പ്രതിവിധികള്‍ പ്രയോഗിച്ച് പ്രതിരോധം സൃഷ്ടിച്ച് വിളകളെ സംരക്ഷിക്കുകയാണിവര്‍. കൃഷിവകുപ്പ് അധികൃതര്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ലെന്ന വസ്തുത വിസ്മരിച്ചുകൂട. സര്ക്കാര്തരത്തിലുള്ള ആനുകൂല്യങ്ങള്‍ മേഖലയിലെ കര്ഷകരിലെത്തിക്കുകകൂടിയായാല് വന്‍ മുന്നേറ്റമാകും മേഖലയിലുണ്ടാവുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: