കോട്ടയം: ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് 150 രൂപ ലഭിക്കത്തക്ക വിധത്തില്‍ റബര്‍ സംഭരിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 300 കോടി രൂപ വകകൊള്ളിച്ചിട്ടും പദ്ധതി അട്ടിമറിച്ചത് യുഡിഎഫിലെ മൂപ്പിളമതര്ക്കമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. കോട്ടയം നിയോജകമണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്ഷകന് 150 രൂപ വിലകിട്ടിയാല് അതിന്റെ ക്രഡിറ്റ് കേരളാ കോണ്‍ഗ്രസ്സിന് ലഭിച്ചെങ്കിലോ എന്ന് വിചാരിച്ച് മുഖ്യമന്ത്രിയടക്കമുള്ളവരാണ് പദ്ധതി അട്ടിമറിച്ചത്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജോസ് കെ. മാണി പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നിലാണ് സത്യാഗ്രഹം നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബജറ്റില്‍ 300 കോടി നീക്കിവച്ചതില്‍ 50 കോടിയില്‍ താഴെ മാത്രം തുകയേ ഇതുവരെ കര്ഷകന് ലഭിച്ചിട്ടുള്ളൂ. 372000 കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10000 ല്‍ താഴെയാളുകള്‍ക്ക് മാത്രമേ തുകകൊടുത്തിട്ടുള്ളൂ. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കെ.എം മാണിക്കും കൈകഴുകി മാറി നില്ക്കാന് കഴിയില്ല.
ബിജെപി നേതൃത്വം നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് റബറിനെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കിക്കൊണ്ട് ഉല്‍പ്പന്ന നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയത്. കൂടാതെ റബര്‍ ഇറക്കുമതിക്ക് സെയ്ഫ്ഗാര്‍ഡ് ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമയത്ത് ചെയ്തതുപോലെ ബിജെപിക്കെതിരായ പ്രചാരണ അജണ്ട തയ്യാറാക്കുന്നത് സിപിഎം കോണ്‍ഗ്രസ്സും ഒന്നിച്ചാണ്. ഇതിന്റെ ഭാഗമാണ് വി.എം സുധീരന്റെയും പിണറായി വിജയന്റെയും യാത്രകളില്‍ ബിജെപിക്കെതിരെ നടത്തുന്ന കടന്നാക്രമണം. ഇത് കേരളീയസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത സര്‍ക്കാര്‍ ബിജെപിക്ക് നിര്‍ണ്ണായക പങ്കാളിത്തമുള്ള സര്‍ക്കാരായിരിക്കുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍ സുഭാഷ് അധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ് രാജന്, ബിജെപി സംസ്ഥാനസമിതിയംഗങ്ങളായ പി.കെ രവീന്ദ്രന്, റ്റി.എന്‍ ഹരികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, വൈസ്പ്രസിഡന്റ് പി.ജി ബിജുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: