കണ്ണൂര്‍: ദേശീയ പാതയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 34,000 കോടി രൂപ പൂര്‍ണമായി ഉപയോഗപ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു. കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസ് ഒരു വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. വളപട്ടണം-ചാല, തലശ്ശേരി-മാഹി, തളിപ്പറമ്പ് മുതലായ ബൈപ്പാസുകളുടെ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയവയുടെ പ്രവൃത്തി ത്വരിതപ്പെടുത്താനും ഉത്തരമലബാറിലെ റോഡുകളുടെ വികസനത്തിന് ആക്കം കൂട്ടുവാനും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസ് കേരളത്തില്‍ അത്യാവശ്യമാണ്. കാസര്‍കോട് മുതല്‍ വടകര വരെയാണ് ഏറ്റവും കുടൂതല്‍ റോഡ് വികസന പ്രവൃത്തി ആവശ്യമുള്ളത്. ആയതിനാല്‍ പൂട്ടിയ ഓഫീസ് പുനരാംരംഭിക്കുന്നത് കണ്ണൂരിലാകുന്നതായിരിക്കും ഉചിതം. ഇതിനുവേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ചേമ്പര്‍ ഭാരവാഹികളായ സുശീല്‍ ആറോണ്‍, സി.വി.ദീപക്, സച്ചിന് സൂര്യകാന്ത്, മാത്യു സാമുവല്‍, കെ.കെ.റഫീഖ് തുടങ്ങിയവര്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോടാവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ എംപിമാരായ പി.കരുണാകരന്, റിച്ചാര്‍ഡ് ഹേ, കെ.കെ.രാഗേഷ്, പി.കെ.ശ്രീമതി എന്നിവരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: