ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ചെങ്ങന്നൂര്‍ സീറ്റ് നല്‍കണമെന്ന് ജനതാദള്‍എസ് ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ ചെര്‍ന്ന യോഗമാണ് ആവശ്യമുന്നയിച്ചത്. പാര്‍ട്ടി സംസ്ഥാന നേതൃത്വം എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്ത് ഈ ആവശ്യത്തിന്മേല് അനുകൂല തീരുമാനം എടുക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡന്റും ചെങ്ങന്നൂര്‍ മണ്ഡലം ഉള്‍ക്കൊള്ളുന്ന ചെന്നിത്തല ഡിവിഷനില്‍ നിന്നുള്ള ജില്ലാപഞ്ചായത്തംഗവുമായ ജേക്കബ് ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയസാദ്ധ്യതയുണ്ടെന്നുമാണ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. മുന്‍കാലങ്ങളില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചിരുന്നത്. സിപിഎം മണ്ഡലം ഏറ്റെടുത്തശേഷവും ഇതുവരെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
സമ്മേളനം ഉദ്ഘാടനം ചെയ്ത മാത്യു ടി. തോമസ് സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. പുതിയ പാര്‍ട്ടികളെ എല്‍ഡിഎഫിലേക്കു കൊണ്ടുവരുന്നതുസംബന്ധിച്ച് മുന്നണിയില്‍ യാതൊരു ചര്‍ച്ചയും നടക്കാതെയാണ് ചിലര്‍ ജനതാദള്‍ യുവിനെ ക്ഷണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജെഎസ്എസ് അടക്കമുള്ള പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കാതെയാണ് ജനതാദള്‍ യുവിന്റെ കാര്യത്തില്‍ ചിലര്‍ ആവേശം കാണിക്കുന്നതെന്നും അഭിപ്രായമുയര്‍ന്നു. ജനതാദള്‍ യുവുമായി ലയനം നടക്കില്ല.
ചവിട്ടിപ്പുറത്താക്കിയെന്നു പറഞ്ഞ് മുന്നണിവിട്ടുപോയവര് ഇപ്പോള്‍ നിലപാടു മാറ്റിയോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജേക്കബ് ഉമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹസന് എം. പൈങ്ങാമഠം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: