വൈക്കം: വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തില്‍ വോയിസ് ഫൗണോഷന്റെ ആഭിമുഖ്യത്തില്‍ കലാ സ്നേഹികള്‍ സംഘടിപ്പിക്കുന്ന മൂന്നാമത്് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് വൈകിട്ട് 6 ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാര സമര്‍പ്പണം നടത്തും. കര്‍ണ്ണാടക സംഗീതത്തിനും ചലചിത്ര ഗാനശാഖയ്ക്കും ഭക്തി ഗാന ശാഖയ്ക്കും നല്കിയ സംഭാവനകള്‍ പരിഗണിച്ച് കലാരത്നം കെ.ജി.ജയന് ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്ക്കാരവും, ഇന്ത്യന്‍ സിനിമ സംഗീതത്തിന് നല്കിയ സംഭവനകള്‍ക്ക് ഗാനേന്ദുചൂഢ പുരസ്ക്കാരം കെ.എസ്.ചിത്രക്കും സമ്മാനിക്കും. പ്രശസ്തി പത്രവും 25,001 രൂപ ക്യാഷ് അവാര്‍ഡും ആണ് നല്കുന്നത്്.
സംഗീത ലോകത്ത്് സ്വാമി എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വി.ദക്ഷിണാമൂര്ത്ത്ി 1919 ഡിസംബര്‍ 9 ന് വെങ്കിടേശ്വരന്റെയും പാര്വ്വതിയമ്മാളിന്റേയും മകനായി ആലപ്പുഴയില്‍ ജനിച്ചു. ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും കര്‍മ്മം കൊണ്ട് വൈക്കം കാരനായാണ് സ്വാമി അറിയപ്പെടുന്നത്.വര്‍ഷങ്ങളോളം വൈക്കം മഹാദേവക്ഷേത്രത്തിന്റെ കുളക്കടവില്‍ കുളിച്ച് മുടങ്ങാതെ നിര്‍മ്മാല്യ ദര്‍ശനം നടത്തിയതും വൈക്കത്തപ്പന്റെ ദാസനായി തന്റെ ജീവിതത്തിന്റെ സിംഹഹാഗവും വൈക്കത്ത്് ചെലവിട്ടതിനാലുമാണ് വൈക്കം ദക്ഷിണാമൂര്‍ത്തി എന്ന പേരിലും അറിയപ്പെടുന്നത്.
ഇന്ന് നടക്കുന്ന ചടങ്ങില്‍ കെ.ജയകുമാര്‍.ഐ.എ.എസ്, ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പത്നി കല്ല്യാണിയമ്മ,ജില്ലാ അസി. കളക്ടര്‍ ഡോ.ദിവ്യ,വോയിസ് ഫൗണ്ടേഷന് ചെയര്മാന് ടി.എസ്.ഉദയകുമാര്‍, പ്രസിഡന്റ് എ.എസ്.മനോജ്, സെക്രട്ടറി ദീപു കാലാക്കല്‍, രക്ഷാധികാരി വൈക്കം ജയചന്ദ്രന്,ചലചിത്ര പിന്നണി ഗായകന് വി.ദേവാനന്ദ്്, രക്ഷാധികാരി മോഹന്‍.ഡി ബാബു, ചെയര്മാന് ഈശ്വര അയ്യര്‍,ബി.ഹരികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: