ഇടുക്കി: ജില്ലയിലെ വനവാസികള്‍ ദുരിതക്കയത്തില്‍ ജീവിക്കുമ്പോള്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഫഌറ്റ് നല്കി പ്രീണനം നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം തുടങ്ങി. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്റെ പേരിലാണ് ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ ഇതിനായി ചെലവഴിക്കുകയാണ്്.
ഇടുക്കി ജില്ലയില്‍ ആലക്കോട് പഞ്ചായത്തില്‍ മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു സെന്റിന് 80000 രൂപ വിലയ്ക്കാണ് ഇവിടെ സ്ഥലം വാങ്ങുന്നത്. വാങ്ങാനുദ്യേശിക്കുന്ന വസ്തു റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ കാണിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാങ്ങുന്ന സ്ഥലത്ത് ഉടന്‍തന്നെ ഫഌറ്റ് നിര്‍മ്മാണം ആരംഭിക്കും. അമ്പതോളം കുടുംബങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.
അടുത്തിടെ കോണ്‍ഗ്രസിന്റെ ജില്ല ഭാരവാഹിത്വത്തിലേക്ക് വന്ന ഒരു നേതാവാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആറ് മാസത്തിനിടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറോളം പേര് ഘര്വാപ്സി ചടങ്ങിലൂടെ ഹിന്ദുസംസ്കാരത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.
ക്രൈസ്തവ സഭയുടെ ഭാഗത്തുനിന്ന് നീതി ലഭിക്കാത്ത നിരവധി ദളിത് ക്രൈസ്തവര്‍ ക്ലേശജീവിതം നയിക്കുന്നുണ്ട്.
ഇവരില്‍ പലരും ഹൈന്ദവ സംഘടനയുമായി ബന്ധപ്പെട്ട് പുനപരിവര്ത്തനത്തിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദളിത് ക്രൈസ്തവര്‍ക്ക് ഫഌറ്റ് നിര്‍മ്മിച്ച് നല്കി ഒപ്പം നിര്‍ത്താന്‍ നീക്കം നടത്തുന്നത്. ഇടുക്കിയിലെ മതമേലധികാരികളുടെ ഇടപെടലും ഈ നീക്കത്തിലുണ്ടെന്നാണ് കേള്‍ക്കുന്നത്. പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഭവനപദ്ധതികള്‍ നിലനില്‍ക്കുമ്പോഴാണ് പ്രീണനത്തിന്റെ പേരില്‍ ഒരുവിഭാഗത്തിന് മാത്രം ഫഌറ്റ് നിര്‍മ്മിച്ച് നല്കാന് നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: