തിരുവനന്തപുരം: പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ ആഭിയമുഖ്യത്തില് തലസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന കേസരി ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ രാവിലെ 6.30ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ ഏഷ്യാനെറ്റ് മാധ്യമത്തെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജയ്ഹിന്ദ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റിപ്പോര്‍ട്ടര്‍ ടിവിയെ പരാജയപ്പെടുത്തി. ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ പ്രസ്ക്ലബ് ഹീറോസിനെ എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് ജയഹിന്ദ് ടിവി പരാജയപ്പെടുത്തി. ഇതോടെ ജയ്ഹിന്ദ് സെമി ഫൈനല്‍ ഉറപ്പിച്ചു. കേരളാ കൗമുദി-അമൃത മത്സരം ഗോള്‍രഹിതസമനിലയില്‍ കലാശിച്ചു.
വൈകിട്ട് നടന്ന മാച്ചില്‍ പ്രസ്ക്ലബ് ടീം ദേശാഭിമാനിയെയും മാധ്യമം ഫോട്ടാഗ്രാഫര്‍ ടീമിനെയും എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തി.
ടൂര്‍ണമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്്തു. കെയുഡബ്യുജെ ജില്ലാപ്രസിഡന്റ് സി. റഹീം, സെക്രട്ടറി ബി.എസ്. പ്രസന്നന്, കണ്‍വീനര്‍ ജോയി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തിന്റെ സെമി ഫൈനല്‍ തിങ്കളാഴ്ച രാവിലെ നടക്കും. വൈകിട്ടാണ് ഫൈനല്‍. 14 മാധ്യമസ്ഥാപനങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുന്ന ടീമിന് കേസരി സ്മാരക എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. ഫെയര്‍ പ്ലേ, മികച്ച ഗോളി, ടോപ് സ്കോറര്‍ എന്നിവര്‍ക്കും പുരസ്കാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: