കൊളംബോ: തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ്പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മാപ്പുനല്കി. അധികാരമേറ്റതിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനിടെയാണ് സിരിസേനയുടെ ഈ നടപടി.
ശിവരാജ ജനീവന്‍ എന്ന മുന്‍ തമിഴ്പുലിയെയാണ് വേദിയിലേക്ക് വിളിച്ചുവരുത്തി സിരിസേന പരസ്യമായി മാപ്പുനല്‍കിയത്. വേദിയിലത്തെിയ ശിവരാജയെ ഹസ്തദാനം ചെയ്ത സിരിസേന തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ നടപടി രാജ്യസുരക്ഷയ്ക്ക് പ്രശ്നം സൃഷ്ടിക്കുമെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.
2005ല്‍ സിരിസേന ജലസേചന മന്ത്രിയായിരിക്കെയാണ് ശിവരാജ അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്. കേസില്‍ ശിവരാജ കഴിഞ്ഞകൊല്ലം 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.
സഹിഷ്ണുതയും സ്ഥിരതയുമുള്ള ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സിരിസേന ഇതിനകം മുന്‍ഗാമി മഹിന്ദ രാജപക്സെ സര്‍ക്കാര്‍ തടവിലാക്കിയ എല്‍ടിടിഇയുടെ നിരവധി മുതിര്‍ന്ന നേതാക്കളെ ശിക്ഷ ഇളവുചെയ്ത് കാരാഗൃഹവാസം അവസാനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: