സുഗ്രീവന്റെ കദനകഥ കേട്ട് രാഘവന് കാരുണ്യത്തോടെ പറഞ്ഞു: ”നിന്റെ ശത്രുവിനെ കൊന്ന് പത്നിയേയും രാജ്യവും ഞാന്‍ മടക്കിത്തരും. രാമഭാഷിതം ഒരിക്കലും അസത്യമാകില്ല.”പര്‍വ്വതാകാരനായ അതിശക്തനായ ബാലിയെ രാമന് കൊല്ലാന്‍ കഴിയുമോ? അതത്ര എളുപ്പമല്ല. മഹാപരാക്രമിയായ ദുന്ദിഭിയെ ബാലി നിഷ്പ്രയാസം നിലത്തടിച്ചുകൊന്നു.
അന്ന് കിഷ്കിന്ധയില്‍ നിന്നും ബാലി വലിച്ചെറിഞ്ഞ ദുന്ദുഭിയുടെ തല പര്‍വതംപോലെ ഇതാ കിടക്കുന്നു. ഇതെടുത്തെറിയാന് കഴിയുന്ന ശക്തന് ബാലിയെ കൊല്ലാനും കഴിയും.” ഇതുകേട്ട് ചിരിച്ചുകൊണ്ട് ശ്രീരാമന് തന്റെ തൃക്കാല്‍ പെരുവിരല്‍കൊണ്ട് അതിനെയൊന്നു തോണ്ടി. ആകാശത്തേക്കുയര്‍ന്ന ആ ശിരസ് പത്തുയോജന ദൂരെച്ചെന്നു വീണു. (ഒരു യോജന എട്ടുനാഴിക അഥവാ മൈല്‍ ആണ്. പത്തുയോജനയെന്നത് 80 നാഴിക ഇന്നത്തെ കണക്കില്‍ 128.75കി.മീ)
എന്നിട്ടും സുഗ്രീവനു പൂര്‍ണ വിശ്വാസമാകുന്നില്ല. ”ഹേ മന്നവ! ഇതാ ഏഴു സാലവൃക്ഷങ്ങള്‍ വട്ടത്തില്‍ നില്ക്കുന്നു.ബാലി ഇവയിലാണ് മല്പിടുത്തം നടത്തുന്നത്. ബാലി പിടിച്ചുകുലുക്കുമ്പോള്‍ ഇവയിലെ ഇലകളെല്ലാം കൊഴിഞ്ഞു വീഴും. ഇവയെ ഒറ്റ അമ്പെയ്തു മുറിക്കുന്നയാളിന് തീര്‍ച്ചയായും ബാലിയെ കൊല്ലാന്‍ സാധിക്കും.” സൂര്യവംശജാതനായ രാമന് മന്ദഹസിച്ചുകൊണ്ട് വില്ലുകുലച്ച് ഒരമ്പെയ്ത് വട്ടത്തില്‍ നിന്ന സാലവൃക്ഷങ്ങളേഴിനേയും മുറിച്ചിട്ടു അസ്ത്രം ആവനാഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: