തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയും ടിപി വധവും സിബിഐ അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ഇക്കാര്യം ആവശ്യപ്പെടണം.
മാറാട് കേസ് മതഭീകരവാദികള്‍ വിദേശസഹായത്തോടെ നടത്തിയ ആസൂത്രിത കൊലയാണ്. ടിപി.ചന്ദ്രശേഖരന് വധം സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ വളരെ ആസൂത്രിതമായി നടപ്പിലാക്കിയ വധവുമാണ് എന്ന് സംശയിക്കുന്നു. രണ്ട് സംഭവത്തിനു പിന്നിലും ആസൂത്രിതമായ ഗൂഢാലോചനയും വിദേശസഹായവും ഭരണ-പ്രതിപക്ഷ കക്ഷികളുടെ സഹായവുമുണ്ട്.
സിബിഐ അന്വേഷണത്തിന് എതിരില്ലെന്ന് മുസ്ലീംലീഗും സിപിഎമ്മും യുഡിഎഫ് നേതൃത്വവും പറഞ്ഞിട്ടും തടസ്സമെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ടിപിയുടെ ഭാര്യ രമയുടെ നിവേദനം പരിഗണിച്ച് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നുണ്ട്. എന്നാല്‍ രണ്ട് സംഭവങ്ങളിലും സര്‍ക്കാരിനെ നിയന്ത്രിക്കുന്നവരും സ്വാധീനിക്കുന്നവരും സമ്മര്‍ദ്ദശക്തിയായി നിലകൊള്ളുന്നു എന്നതാണ് അന്വേഷണ ആവശ്യത്തിന് തടസ്സമായിട്ടുള്ളത്. ലീഗ് നേതൃത്വവും ജയരാജ നേതൃത്വവും കുറ്റക്കാരല്ലെങ്കില്‍ സിബിഐ അന്വേഷണത്തെ എന്തുകൊണ്ട് ഭയപ്പെടുന്നു എന്ന് വ്യക്തമാക്കണമെന്ന് ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: