ന്യൂദല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ തീരുമാനം ശരിയാണെന്നും ഭാരത റെയില്വേയ്ക്കാകെ അതു നേട്ടമാകുമെന്നും മെട്രോമാന് ഇ. ശ്രീധരന് പറഞ്ഞു. യാത്രാരംഗത്ത് വന്‍ പരിവര്‍ത്തനം ഉണ്ടാക്കും, പത്ത് വര്‍ഷത്തിനുള്ളില്‍ സമ്പത്രംഗത്ത് വലിയ പുരോഗതി ഉണ്ടാകുന്നതോടെ ഇതിന് വലിയ സ്വീകാര്യത ലഭിക്കും. ഒരു അഭിമുഖത്തില്‍ ശ്രീധരന് പറഞ്ഞു.
ഹൈസ്പീഡ് ട്രെയിനുകള്‍ ഭാരതത്തിനില്ല. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ വളരെ മുമ്പേ ഇക്കാര്യത്തില്‍ മുന്നേറിയിരുന്നു. ആധുനിക ഗതാഗത സംവിധാനത്തില്‍ ഹൈസ്പീഡ് ട്രെയിനുകള്‍ ഭാവിയില്‍ അത്യന്താപേക്ഷിതമാണ്. വലിയ കാലയളവില്‍ ജപ്പാനില്‍ നിന്നും നമുക്ക് വായ്പയും ലഭിക്കുകയാണ്. അത്കൊണ്ടുതന്നെ ബാധ്യത അത്ര വലുതുമല്ല.
പദ്ധതി വിജയകരമായിരിക്കുമോയെന്ന ചോദ്യം ദല്‍ഹി മെട്രോ ആരംഭിക്കുന്ന അവസരത്തിലും ഉയര്‍ന്നിരുന്നു. ഇതൊരു വെള്ളാനയായിരുക്കുമെന്ന് അന്ന് ആക്ഷേപമുയര്‍ന്നു. എന്നാല്‍ ഇന്ന് നോക്കൂ, എങ്ങനെയാണ് ഇത് നിരവധി നഗരങ്ങളില്‍ ഗതാഗതരംഗത്ത് പരിവര്ത്തനമുണ്ടാക്കിയിരിക്കുന്നതെന്ന്. ഇത് തന്നെയാണ് ബുള്ളറ്റ് ട്രെയിനിന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നതും. ഇന്ന് തുടക്കമിടുന്ന ഈ പദ്ധതി എട്ട്, പത്ത് വര്‍ഷത്തിനുള്ളിലാണ് പൂര്‍ത്തിയാകുന്നത്.
പത്ത് വര്‍ഷത്തിനുള്ളില്‍ ഗതാഗതരംഗം വളരെയേറെ ഉയരും. ഒരു ചോദ്യവും പിന്നെ ഉയരില്ല. ദല്‍ഹി-മുംബൈ, ദല്‍ഹി-ചെന്നൈ റൂട്ടുകളും വളരെ ആകര്ഷകങ്ങള് തന്നെയാണ്. ഹൈ സ്പീഡ് ട്രെയിനുകള്‍ക്ക് 500-600 കിലോഏമീറ്റര് കോറിഡോര്‍ അനുയോജ്യമാണ്. റെയില്‍വേ ട്രാക്ക്, ടെക്നോളജി, സിഗ്നലിങ് രംഗത്ത് പുതിയ സംവിധാനങ്ങള്‍ ഒരുക്കുമെന്നും ഇ. ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: