സോള്‍: ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തില്‍ പ്രതിരോധത്തിലായ ദക്ഷിണ കൊറിയയെ പിന്തുണച്ച് യുഎസ് ബി 52 ബോബര്‍ വിമാനങ്ങള്‍ വിന്യസിച്ചു. കൊറിയന്‍ വടക്കു കിഴക്കന്‍ അതിര്‍ത്തിക്കു സമീപത്താണ് ബോംബറുകള്‍ വിന്യസിച്ചത്.
യുഎസ് ആണവ യുദ്ധത്തെ സ്വയം പ്രതിരോധിക്കുന്നതിനാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിംജോങ് ന്യായീകരണവുമായി രംഗത്തെത്തി. പരാമാധികാരമുള്ള രാജ്യത്തിന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിക്കും. ആര്‍ക്കും വിമര്‍ശിക്കാന്‍ സാധിക്കില്ലെന്നും കിംജോങ് ഉന്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ ഈ ഐക്യദാര്‍ഢ്യ പ്രകടനം.
ദക്ഷിണകൊറിയക്കുള്ള യുഎസിന്റെ പിന്തുണ അറിയിക്കുന്നതിനാണ് ബോംബറുകള്‍ വിനിയോഗിച്ചത്. ദക്ഷിണ കൊറിയയുടെ എഫ് 15 വിമാനത്തിന്റെയും അമേരിക്കയുടെ എഫ് 16 വിമാനത്തിന്റെയും അകമ്പടിയോടെയാണ് അണുബോംബ് വഹിക്കാന്‍ കഴിയുന്ന ബി 52 വിമാനം അതിര്‍ത്തിയില്‍ വിന്യസിച്ചത്. അതേസമയം ഉത്തര കൊറിയ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: