സിപിഎം ബാലെ കളിച്ചു നടക്കുമ്പോള്‍, കോണ്‍ഗ്രസ്സ് വാചക യാത്ര നയിക്കുമ്പോള്‍ പാലക്കാട് ആദ്യമായി ഭരണം തൊട്ട ബിജെപി കരുതലോടെ ചുവടുകള്‍ വെക്കുകയാണ്. സിഗ്നല്‍, വഴിവിളക്കുകള്‍,ട്രാഫിക് ദ്വീപുകള്‍ എന്നിവയില്‍ നടപടി ഉടനെയായിരുന്നു. നിരത്തുവാണ പശുക്കളെ പിടിച്ചുകെട്ടി, പിഴയില്‍ നിന്ന് കെട്ടിയവര്‍ക്ക് ചെലവ് നല്‍കുകയും ചെയ്തത് ഫലം കണ്ടു.
മലമ്പുഴ റോഡില്‍ പശുകുത്തി കരളില്‍ പരിക്കേറ്റ യുവാവ് മരിച്ച വാര്‍ത്ത വന്ന ദിവസം പോലും കയറൂരി വിടുന്നതില്‍ ഉടമകള്‍ക്ക് ഒരുമടിയും ഉണ്ടായിരുന്നില്ല. വൃത്തിയാക്കാത്ത പ്ലാസ്റ്റിക് സ്വീകരിക്കില്ലെന്നും, വേര്‍തിരിക്കാത്ത മാലിന്യത്തിന് പിഴയീടാക്കുമെന്നും ആവര്‍ത്തിച്ചു പരസ്യം ചെയ്തു. നഗര സഭാധ്യക്ഷ സ്ത്രീ ആയതു കൊണ്ടാവും അത് എന്ന് ഞാന്‍ ഊഹിക്കുന്നു,
തങ്ങളുടെ വീട്ടിലെ കുട്ടികളും വൃദ്ധരും ഉപയോഗിച്ച നാപ്കിന്സ് കഴുകേണ്ടത് കുടുംബശ്രീകളാണെന്ന പൊതു ധാരണക്ക് ഒരു തിരുത്ത്. വിപുലമായ പച്ചക്കറിക്കൃഷി പാഠങ്ങള്‍ വിവിധ പഞ്ചായത്തുകളില്‍ കാര്യക്ഷമമായി നടന്നു. ഗ്രാമസഭ കൂടുന്നത് വ്യാപകമായി പരസ്യം ചെയ്തു. വലിയ വിപ്ലവങ്ങള്‍ അകലെയാണ്.. നമുക്ക് ചുറ്റും ചെറു ചലനങ്ങള്‍ ഈ കാലത്ത് അത് പോലും ഒരു ജനാധിപത്യ മര്യാദയാണ്.
പി. ഐ.ലതിക, പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: