പുന്നയൂര്‍ക്കുളം: നാലപ്പാട്ട് നാരായണമേനോനും ബാലാമണിയമ്മക്കും മാധവിക്കുട്ടിക്കും പൈതൃകഭൂമിയില്‍ ഉചിതമായ സ്മാരകം വേണമെന്ന് തപസ്യ.
തപസ്യയുടെ സാഗരതീര സാംസ്കാരിക തീര്‍ത്ഥയാത്രക്ക് ഇന്നലെ പുന്നയൂര്‍ക്കുളത്തെ സാഹിത്യത്തറവാട്ടില്‍ ഊഷ്മളമായ സ്വീകരണം നല്കി. നാലപ്പാട്ട് നാരായണമേനോനും ബാലാമണിയമ്മക്കും സ്മാരകം വേണമെന്ന നിലപാടിനെ എതിര്‍ക്കുന്നത് സാംസ്കാരിക ഫ്യൂഡല്‍ സംഘമാണെന്ന് തപസ്യ വര്‍ക്കിങ്ങ് പ്രസിഡണ്ട് പി.എന്‍.ഹരിദാസ് അഭിപ്രായപ്പെട്ടു. നീര്‍മാതളഭൂമിയില്‍ തപസ്യ യാത്രാസംഘം മാധവിക്കുട്ടിക്കും ബാലാമണിയമ്മക്കും നാരായണമേനോനും ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.
രാവിലെ കവി കുഞ്ഞുണ്ണിമാഷുടെ വലപ്പാട് അതിയാരത്തെ സ്മൃതി കുടീരത്തില്‍ നിന്നും ആരംഭിച്ച യാത്ര വൈകീട്ടോടെയാണ് പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാട്ടിലെത്തിയത്. ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് പി.എന്‍. ഈശ്വരന്, തപസ്യ സംസ്ഥാന സെക്രട്ടറി ഐ.ആര്. ഹരിമാസ്റ്റര്‍, സഹസംഘടനാ സെക്രട്ടറി സി.സി.സുരേഷ് തുടങ്ങിയവര്‍ യാത്രാസംഘത്തിന് നേതൃത്വം നല്കി. മാധവിക്കുട്ടിയുടെ കൂട്ടുകാരി കാര്‍ത്യായനി ടീച്ചര്‍, പത്മനാഭന് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. മാധവന് പൂങ്ങാട്ട്, രാമദാസ്, കെ.എം.പ്രകാശന്, അനീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തപസ്യ സാഗരതീരയാത്ര ഇന്ന്
തപസ്യയുടെ സാഗരതീരയാത്ര ഇന്ന് തവനൂരില്‍ നിന്ന് ആരംഭിച്ച് കുറ്റിപ്പുറം, ആതവനാട് (മന), ചന്ദനക്കാവ്, തിരുനാവായ, തൃപ്പങ്ങോട്, ആലത്തിയൂര്‍ (കാവ്) ഗരുഡന്‍കാവ്, ബി.പി.അങ്ങാടി, തിരൂര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് താനൂരില്‍ അവസാനിക്കും. നാളെ പരപ്പനങ്ങാടിയില്‍ തുടങ്ങി കോഴിക്കോട് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: