തിരുവനന്തപുരം:കരമന വാര്‍ഡ് പരിധിയില്‍ വരുന്ന ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് ജനപക്ഷം 2016 ന് വന്‍ സ്വീകാര്യത. ഇന്നലെ കരമന പൂജ ഹാളില്‍ നടന്ന ജനപക്ഷം 2016 ല്‍ പരാതിപരിഹരിക്കാന്‍ എത്തിയത് അയിരത്തോളം പേരാണ്. വിവിധ വകുപ്പുകളെ പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ചാണ് പരാതികള്‍ സ്വീകരിച്ചത്. ജനപക്ഷം 2016 എന്ന് പേരിട്ട പരിപാടിയുടെ ആദ്യഘട്ടമാണ് ഇന്നലെ നടന്നത്.
പരാതികളുമായി നാം അധികാരികളെ സമീപിക്കുമ്പോള്‍ മുഖം തിരിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. ഇത്തരം പരാതികള്‍ പരിഹിക്കുകയാണ് ജനപക്ഷം 2016 കൊണ്ട് ഉദേശിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കൗണ്‍സിലര്‍ കരമന അജിത്ത് പറഞ്ഞു. ഇത്തരത്തില്‍ പത്ത് പരിപാടികളാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. നിരവധി പേര് പലപ്പോഴായി തന്റെ അടുത്ത് പരാതികള്‍ പറയാറുണ്ട്. എന്നാല്‍ പലപ്പോഴായി പറയുന്ന പരാതികള്‍ കേട്ട് നടപടികള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. തെരുവ് വിളക്ക്, കുടിവെള്ളം, ഡ്രൈനേജ്, വിവിധ പെന്‍ഷനുകള്‍, ലഭിച്ചുകൊണ്ടിരുന്ന പെന്ഷന് സാങ്കേതിക തകരാറുമൂലം ലഭിക്കാതിരിക്കല്‍, ഭവന വായിപ്പ, വാര്‍ഡ് സര്‍വ്വെ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹരിക്കന്‍ ഈ പരിപാടി ജനങ്ങള്‍ക്ക് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മാലിന്യം, ആരോഗ്യം, കുടിവെള്ളം-ഡ്രൈനേജ്, ക്ഷേമവകുപ്പ് (ഭവനം), ക്ഷേമവകുപ്പ്(പെന്ഷന്) തുടങ്ങി അഞ്ച് വിഭാഗങ്ങളായിക്കി തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. പരാതികള്‍ സ്വീകരിക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും ഓരോ കൗണ്ടറിലും രണ്ടു പേരെ വീതം നിയമിക്കുകയും കൗണ്ടറുകളില്‍ അതത് വകുപ്പുകളുടെ പേര് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. പരാതിക്കാര്‍ എത്തുന്ന മുറയ്്്ക്ക് അവരുടെ പേരും ക്രമനമ്പറും എഴുതിയ സ്ലിപ്പ് നല്കി രജിസ്ട്രേഷന് നടത്തുന്നു. തുടര്‍ന്ന് ക്രമനമ്പര്‍ പ്രകാരം പരാതിക്കാര്‍ക്ക് പരാതിയുടെ സ്വഭാവമനുസരിച്ച് അതത് കൗണ്ടറില്‍ എത്തി പരാതി പറയാം.വളരെ കൃത്യമായ സംവിധാനവും അച്ചടക്കതോടെയുള്ള ക്രമീകരണവും പരിപാടിയുടെ മാറ്റുകൂട്ടി. മുന്‍കാലങ്ങളിലെ കൗണ്‍സിലര്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്ന നിസാരമായ പലപ്രശ്നങ്ങളും ജനപക്ഷത്തിലൂടെ പരിഹരിക്കാന്‍ സാധിച്ചതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സന്തോഷ്, രാജേന്ദ്രന്, ജയകൃഷ്ണന്, മനോഹരന് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: