കാട്ടാക്കട: നെയ്യാര്‍ റിസര്‍വോയറിനോട് ചേര്‍ന്നു കിടക്കുന്ന അഞ്ചുചങ്ങല പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് തുല്യനീതി നിഷേധിക്കുകയാണെന്ന് ഹിന്ദുഐക്യവേദി.
അഞ്ചുചങ്ങലയിലെ കുടിയേറ്റക്കാരുടെ ഭൂമിക്ക് പട്ടയം നല്‍കുന്നതിന്റെ മറവില്‍ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് പത്ത് ഏക്കര്‍ റവന്യൂ പുറമ്പോക്ക് ഭൂമി പതിച്ചുനല്കാന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്ത് അഞ്ചോളം മഹാ ക്ഷേത്രങ്ങളും കാവുകളുമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ ഒരു പ്രത്യേക സഭക്ക് കീഴിലുള്ള പള്ളിക്ക് മാത്രമാണ് പട്ടയം നല്‍കുന്നത്. ഇത് ഹൈന്ദവ ജനതയ്ക്ക് നീതി നിക്ഷേധിക്കലാണ്. അഞ്ചുചങ്ങലയിലെ പട്ടയവിതരണത്തിലെ അപാകത കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ഹിന്ദുഐക്യവേദി താലൂക്ക് സമിതി അടിയന്തിരയോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തു. ജില്ലാ സംഘടനാ സെക്രട്ടറി വഴയില ഉണ്ണി യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് സമിതി പ്രസിഡന്റ് മൈലക്കര വിജയന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജ്യോതിപ്രകാശ്, സംഘടനാ സെക്രട്ടറി പി. എസ് പ്രേംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജനുവരി 29 ന് രാവിലെ 10 മണിക്ക് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കാട്ടാക്കട താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ. പി ഹരിദാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍. കെ. രത്നകുമാര്‍, സംസ്ഥാന സമിതിയംഗം കെ. പ്രഭാകരന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: