കോതമംഗലം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിലെ ഓണറേറിയം നല്‍കിയിട്ടില്ലെന്ന് പരാതി. നാല്, എട്ട്, പത്ത് ക്ലാസുകളിലാണ് സാക്ഷരത മിഷന് തുടര്‍വിദ്യാഭ്യാസ പദ്ധതിയിലൂടെ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരം ഒരുക്കുന്നത്. ജോലി സ്ഥാനക്കയറ്റത്തിന് ക്ലാസ് ഫോര്‍ ജീവനക്കാരടക്കം ഏറെ പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണിത്.
നഗരസഭകളില്‍ അഞ്ച് മുതല്‍ ആറ് വരെയും ഒരോ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലും മിക്കവാറും പഞ്ചായത്തുകളിലും തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സേവന സന്നദ്ധരായ അദ്ധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. 30 മണിക്കൂര്‍ കൊണ്ട് ക്ലാസുകള്‍ തീര്‍ക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, 90 മണിക്കൂര്‍ പഠിപ്പിച്ചാലെ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. അവധി ദിവസങ്ങളിലാണ് പഠനവേള മറ്റ് പരിപാടികള്‍ക്ക് അവധി നല്‍കിവേണം പഠനകേന്ദ്രങ്ങളിലെത്താന്. മണിക്കൂറിന് 150 രൂപയാണ് ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. പല അദ്ധ്യാപകര്‍ക്കും വണ്ടിക്കൂലിക്ക്പോലും തികയാത്ത തുകയാണിത്.
ഒരോ അദ്ധ്യയന വര്‍ഷത്തെ പരീക്ഷ അവസാനിക്കുമ്പോള്‍തന്നെ ഓണറേറിയം നല്‍കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ അദ്ധ്യയന വര്‍ഷ പരീക്ഷകള്‍ കഴിഞ്ഞിട്ട് നാല് മാസം പിന്നിടുകയും പുതിയ ബാച്ചിന്റെ പഠനം ആരംഭിച്ച മാസങ്ങള്‍ പിന്നിടുകയും ചെയ്തു. ഓണറേറിയം കിട്ടാത്തതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ പലരും തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ എത്തുന്നില്ല. ഇത് പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളെ ഏറെ വലയ്ക്കുകയും ചെയ്യുന്നു. സാക്ഷരതാ മിഷന്റെ നിരുത്തരവാദപരമായ സമീപനമാണ് ഓണറേറിയം മുടങ്ങാന്‍ ഇടയാക്കിയത് എന്ന് ചൂണ്ടി കാണിക്കുന്നു.
രജിസ്ട്രേഷന് ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന വകുപ്പിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് പറയുവാന്‍ കഴിയില്ല. അദ്ധ്യാപകര്‍ക്ക് പുറമെ സാക്ഷരത പ്രേരക്മാര്‍ക്കും തുടര്‍ കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ഓണറേറിയവും വിതരണം ചെയ്തിട്ട് അഞ്ച് മാസത്തിലേറെയായി. സാങ്കേതിക തടസങ്ങളാണ് ഓണറേറിയം വിതരണം ചെയ്യാന്‍ കാലതാമസം നേരിടാന്‍ കാരണമെന്നും അടുത്ത ദിവസം തന്നെ വിതരണം ചെയ്യുമെന്നാണ് സാക്ഷരതാ മിഷന് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: