കൊച്ചി: റോഡുകളിലുണ്ടാകുന്ന കുഴികളില്‍ യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തതിന്റെ കാരണങ്ങളെക്കുറിച്ച് പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. റോഡുകളിലെ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങളിലെ യാത്രികര്‍ മരിക്കുന്ന സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നും കമ്മീഷന് നടപടിക്രമത്തില്‍ നിരീക്ഷിച്ചു.
ക്രിസ്തുമസ് തലേന്ന് ഇരുചക്രവാഹനത്തില്‍ ഭര്‍ത്താവിനൊത്ത് യാത്രചെയ്യുകയായിരുന്ന വീട്ടമ്മ വെറ്റില പേട്ട റോഡില്‍ റിലയന്‍സ് പമ്പിനു സമീപമുള്ള കുഴിയില്‍ ചാടിയ ബസിടിച്ച് മരിച്ച സംഭവത്തിലാണ് നടപടി. ഉദയംപേരൂര്‍ സ്വദേശി ജോര്‍ജിന്റെ ഭാര്യ അനിതയാണ് (45) മരിച്ചത്. പൊതു പ്രവര്‍ത്തകനായ സി.ജെ. ജോണ്‍സനാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. റോഡിലെ കുഴികള്‍ അതത് സമയത്ത് നികത്തിയില്ലെങ്കില്‍ ഗര്‍ത്തങ്ങള്‍ രൂപാന്തരപ്പെടുമെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. റിപ്പോര്‍ട്ട് ചെയ്യുന്നതും ചെയ്യാത്തതുമായ നിരവധി അപകടങ്ങള്‍ റോഡിലെ കുഴികള്‍ കാരണമുണ്ടാകുന്നുണ്ട്. സമയത്ത് കുഴികള്‍ അടച്ചാല്‍ ഒരു പരിധിവരെ അകടങ്ങള്‍ ഒഴിവാക്കാം. സര്‍ക്കാരിന് പണവും ലാഭിക്കാം.
മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറും നഗരസഭാസെക്രട്ടറിയും ഫെബ്രുവരി 10 കം കമ്മീഷന് ഓഫീസില്‍ വിശദീകരണം നല്‍കണം. കേസ് ഫെബ്രുവരി 22 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: