ദമാസ്കസ്: സിറിയയിലെ വിമതകേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. വിമതരുടെ അധീനതയിലുള്ള ഇഡ്ലിബിലെ മാരത്ത് അല്‍ നൂമാന്‍ നഗരത്തിലുള്ള ജയിലും കോടതി കെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു റഷ്യ ആക്രമണം നടത്തിയത്. നാലു റോക്കറ്റുകളാണു ജയില്‍വളപ്പില്‍ പതിച്ചത്.
നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരില്‍ പലരും ആശുപത്രിയില്‍വച്ചു മരിച്ചതോടെയാണ് മരണസഖ്യ ഉയര്‍ന്നത്. ആക്രമണത്തില്‍ മരിച്ചവരില്‍ സാധാരണക്കാരും തടവുകാരും ഉള്‍പ്പെട്ടിട്ടുണ്ട്്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
അതിനിടയില്‍ തലസ്ഥാനമായ ദമാസ്കസിനടുത്ത് ദൗമയില്‍ റഷ്യ വീണ്ടും വ്യോമാക്രമണം നടത്തി. സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയ ശേഷം 1700 ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
2011 ല്‍ തുടങ്ങിയ ആഭ്യന്തര യുദ്ധത്തിലും മറ്റ് സംഘര്‍ഷങ്ങളിലുമായി രണ്ടരലക്ഷത്തോളം പേര് സിറിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: