ചാത്തന്നൂര്‍: അനധികൃത ഇറച്ചിവ്യാപാരം കാരണം ചാത്തന്നൂര്‍ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം. സ്ലാട്ടര്‍ഹൗസ് ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇറച്ചിവ്യാപാരം പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് രണ്ടുവര്‍ഷമായി പഞ്ചായത്ത് മാര്‍ക്കറ്റില്‍ ഇറച്ചിവില്‍പ്പന നടത്തുന്നത്. ഇതുമൂലം പഞ്ചായത്തിന് ലേല ഇനത്തില്‍ പ്രതിവര്‍ഷം ലഭിക്കേണ്ട ഏഴുലക്ഷം രൂപയോളം നഷ്ടപെടുകയാണ്. വാക്കാല്‍ ഉള്ള അനുമതി കൊടുത്തത് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലും സെക്രട്ടറിയുടെ അറിവോടെയുമാണ്.
ചാത്തന്നൂര്‍ പഞ്ചായത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പത്തോളം അനധികൃത കശാപ്പുശാലകളുണ്ട്. സുരക്ഷിതമായ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഇല്ലാതെയുള്ള അറവുശാലകളുടെ പ്രവര്‍ത്തനങ്ങള്‍ രോഗങ്ങള്‍ പടരുന്നത് കാരണമാകുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അറവുശാലകള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല എന്ന് മാത്രമല്ല അറവുശാലകളില്‍ നിന്നും പണം വാങ്ങികൊണ്ട് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു.
മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാതെ അറവുശാലകള്‍ക്ക് സമീപമോ പാതയോരങ്ങളിലോ ജലാശയങ്ങളിലോ ഇത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ കശാപ്പുചെയ്യുന്ന മാലിന്യങ്ങള്‍ കുമ്മല്ലുര് കളരിക്ഷേത്രത്തിനു സമീപമുള്ള പ്രദേശത്ത് ചാക്കില്‍ കളയുകയും ചെയ്യുകയാണ്. അതുമാത്രമല്ല കാരംകോട് നാഷണല്‍ ഹൈവേക്ക് സമീപം കനാലിനു സമീപം തുടങ്ങി ആള്‍താമസമുള്ളതും ഇല്ലാത്തതുമായ നിരവധി സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ കൊണ്ട് ഉപേക്ഷിക്കുകയാണ്. ചാത്തന്നൂര്‍ റോയല്‍ ഹോസ്പിറ്റലിന് സമീപം കാരംകോട് ശീമാട്ടിമുക്ക്, ചാത്തന്നൂര്‍ ശ്രീഭൂതനാഥ ക്ഷേത്രത്തിനു സമീപം തുടങ്ങിയ സ്ഥലങ്ങളില്‍ കന്നുകാലികളെ അറുത്ത് ചാത്തന്നൂര്‍ പഞ്ഞായതിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയാണ്. ഇതിനൊപ്പം ചെറുതും വലുതുമായ കോഴിഫാമുകളും നിരവധിയാണ്. ഇതിന്ടെ എല്ലാം അവശിഷ്ടം ചാക്കില്‍ കെട്ടിതള്ളുന്നതും ഇങ്ങനെ തന്നെ. ആളില്ലാത്ത സ്ഥലങ്ങള്‍ നോക്കി രാത്രിയിലാണ് തള്ളുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കോഴി വില്‍പ്പനക്കും കന്നുകാലികളെ കശാപ്പുചെയ്യുന്നതിനും അറുതി വരുത്തി മാലിന്യപ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെടുന്നു. തുറസായ സ്ഥലത്ത് നടക്കുന്ന കശാപ്പിന് അടിയന്തിര നടപടി ഉണ്ടാവണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: