കൊല്ലം: അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ബൂത്ത് തലത്തില്‍ കൂടുതല്‍ ശക്തി നേടണമെന്ന് ബിജെപി മുന്‍ അധ്യക്ഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കണ്‍വീനറുമായ വി.മുരളീധരന്റെ ആഹ്വാനം.
ഇന്നലെ ടി.എം.വര്‍ഗീസ് സ്മാരക മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്ന കൊല്ലം മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് ഇരുമുന്നണികളുടെയും ഒത്തുകളി രാഷ്ട്രീയവും സംസ്ഥാനത്തിന്റെ വികസനമുരടിപ്പിന്റെ യാഥാര്‍ത്ഥ്യങ്ങളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കണമെന്ന് മുരളീധരന് പറഞ്ഞത്.
മുന്നണികള്‍ പരസ്പരം സഹായിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. സംസ്ഥാനത്തിന് പുറത്ത് ദ്രുതഗതിയില്‍ വികസനങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ വികസനവിരോധികളായ സിപിഎമ്മുകാരും അഴിമതിക്കാരായ കോണ്‍ഗ്രസുകാരും പുരോഗതിയെ പിന്നോട്ടടിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സിപിഎം നിലപാട് മാറ്റിയിരിക്കുകയാണ്. പക്ഷേ ഇതെല്ലാം മനം മാറ്റമായി കാണാനാവില്ല. തട്ടിപ്പ് പരിപാടികളാണ് സിപിഎമ്മിന്റെ കയ്യിലുള്ളത്. അവര്‍ക്ക് വൈകി മാത്രമെ ബുദ്ധി വരുകയുള്ളു. ജൂണ്‍ 21ന് ലോകമൊട്ടാകെ നരേന്ദ്രമോദിയുടെ ശ്രമഫലമായി അന്താരാഷ്ട്ര യോഗാദിനമാചരിച്ചു. അന്ന് അതിനെ പുച്ഛിച്ചവര് ഇപ്പോള്‍ തലകുത്തിനില്‍ക്കുകയാണ്. ഇവരുടെ കാപട്യവും കോണ്‍ഗ്രസുമായുള്ള ഒത്തുകളിയും ജനങ്ങളില്‍ ചിന്താവിഷയമായിട്ടുണ്ട്.
ബൂത്തുതലത്തില്‍ പോലും ബിജെപിയിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് യാഥാര്‍ത്ഥ്യം മനസിലാക്കുന്നതിനാലാണ്.
ബിജെപിയുടെ പരിപാടികളില്‍ വന്‍വര്‍ധനവാണ് ഓരോ തവണയും രേഖപ്പെടുത്തുന്നത്. മുന്നണികള്‍ക്ക് കാലങ്ങളായി പിന്തുണച്ചിരുന്ന ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ബിജെപിക്കൊപ്പമുണ്ടെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചുകഴിഞ്ഞു. ഇനി അസംബ്ലി തെരഞ്ഞെടുപ്പാണ്. കേരളത്തില്‍ വര്‍ഗീയവികാരം വളര്‍ത്തി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇടതുവലതുപാര്‍ട്ടികളുടെ ശ്രമങ്ങള്‍ അവര്‍ക്ക് കനത്ത തിരിച്ചടി നല്കുന്നതിലേക്ക് നയിക്കുമെന്നും വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: