കൊല്ലം: ആദിവാസി യുവതിയുടെ മരണത്തില്‍ ഉയര്‍ന്നിരിക്കുന്ന ദുരൂഹത നീക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് മര്‍ദ്ദനമേറ്റ ആദിവാസി ഡ്രൈവറുടെ മകള്‍ ഷാനി കെ.ഷാജി മരണപ്പെട്ടത്. ഷാനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താനോ ബന്ധുക്കളെ സഹായിക്കുന്നതിനോ ആശുപത്രി അധികൃതരും പോലീസും തയ്യാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഷാജിയെ രണ്ടംഗസംഘം മര്‍ദ്ദിച്ചത്. ഇതിന് ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷാജി. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ വീട്ടിലേക്ക് പോയ മകള്‍ ഷാനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത വകയിലും ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയതിനും പോലീസുകാര്‍ പണം ആവശ്യപ്പെട്ടതായി ആക്ഷേപമുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ശനിയാഴ്ച മുഴുവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചതും സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് സംശയമുയരുന്നു. ഇതിനിടെ നക്സല്പ്രവര്ത്തനത്തിലൂടെ കുപ്രസിദ്ധി നേടിയ സംഘടനയില്‍പെട്ടവര്‍ ആശുപത്രിയിലെത്തി യുവതിയുടെ പിതാവിനെയും അടുത്ത ബന്ധുക്കളെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിലും ദുരൂഹതയുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിലൂടെ മാത്രമെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരൂവെന്ന് നേതാക്കളായ മോഹനന് തെക്കടത്ത്, പ്രവീണ്‍, കുട്ടന് മാമൂട്ടില്‍ക്കടവ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: