ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഭാരതം ഇന്‍ര്‍പോളിന്റെ സഹായം തേടി. കൊല്ലപ്പെട്ട ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുന്നത്. ഇതിനായി ബ്ലാക് കോര്‍ണ്ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. ഭീകരരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും വെച്ച് ഇന്റര്‍പോള്‍ ഉടന്‍ തന്നെ നോട്ടീസ് പുറത്തിറക്കും.
പത്താന്‍കോട്ടിലെ സൈനികത്താവളത്തില്‍ നിന്നും ഒരു മൊബൈല്‍ ഫോണും എ.കെ 47 തോക്കിന്റെ വെടിയുണ്ടകളിടുന്ന ഭാഗവും ഒരു ബൈനോക്കുലറും അന്വേഷണ സംഘത്തിന് ഇന്നലെ തെരച്ചിലിനിടെ ലഭിച്ചിട്ടുണ്ട്. പത്തംഗ എന്ഐഎസംഘമാണ് പത്താന്‍കോട്ടില്‍ വിശദപരിശോധനകള്‍ നടത്തുന്നത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എല്ലാ സാക്ഷികളുടേയും മൊഴികള്‍ എന്‍ഐഎ സംഘം ഒരിക്കല്‍ കൂടി എടുത്തുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബ് എസ്.പി സല്‍വീന്ദര്‍സിങിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇയാളെ ഇന്നലെ ദല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സല്വീന്ദറിന്റയും കൂടെയുണ്ടായിരുന്നവരുടേയും മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ എന്‍ഐഎ അന്വേഷണ സംഘം തീരുമാനിച്ചത്. സല്‍വീന്ദറിന് അതിര്‍ത്തിയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്.
അതിനിടെ ഭാരത-പാക് വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചകള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. 20 മിനുറ്റ് നീണ്ട ചര്‍ച്ചയിലെ തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ശക്തമായ നടപടികള്‍ പാക്കിസ്ഥാന് സ്വീകരിക്കണമെന്നും വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചകള്‍ റദ്ദാക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍. എന്നാല്‍ പാക്കിസ്ഥാന്റെ സമീപനത്തെ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഭാരത-പാക് വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചയെന്നാണ് നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: