ന്യൂദല്‍ഹി: കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവരുടെ ശിക്ഷാരീതി തീരുമാനിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ ശിക്ഷ നല്കുന്നതു സംബന്ധിച്ച് പാര്‍ലമെന്റിന് തീരുമാനിക്കാമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ഇരകളുടെ പ്രായം സംബന്ധിച്ച് നിയമത്തില്‍ വ്യക്തത വേണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം ഇതുസംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടനയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസുകളില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതികളുടെ ലൈംഗികശേഷി ഇല്ലാതാക്കുക മാത്രമാണ് ഇത്തരം ഹീനകൃത്യങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ഉടന്‍ തീരുമാനം എടുക്കണമെന്നും വനിതാ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: