സ്വാമികളുടെ വ്യക്തിത്വപ്രഭാവത്താല് ആകൃഷ്ടയായി മാതൃരാജ്യമായ ഇംഗ്ലണ്ടിനെ പരിത്യജിച്ച്, ഭാരതത്തിലേക്ക് വരികയും പിന്നീട് അദ്ദേഹത്തിന്റെ ആദേശമനുസരിച്ച് ”സിസ്റ്റര്‍ നിവേദിത” എന്ന പേരു സ്വീകരിച്ച് തന്റെ ജീവിതാന്ത്യം വരെ ഭാരതമാതാവിനെ സേവിച്ച മാര്‍ഗരറ്റ് നോബിള്‍ എന്ന ആംഗലേയ വനിത തന്റെ ഗുരുവിനെക്കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നു. ”ഭാരതം സ്വന്തം മക്കളുടെയും ലോകത്തിന്റെയും മാര്‍ഗനിര്‍ദ്ദേശത്തിനായി 1863 ജനുവരി 12 നും 1902 ജൂലായ് നാലിനും ഇടയ്ക്കുള്ള ചുരുങ്ങിയ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ ദിവ്യമായ ഒരു ഭദ്രദീപം കൊളുത്തിവെച്ച മഹദ്വ്യക്തി”.
സ്വാമി വിവേകാനന്ദനുശേഷം ഭാരതത്തിന്റെ അദ്ധ്യാത്മിക നഭോമണ്ഡലത്തിലെ ഏറ്റവും തേജസ്സുറ്റ നക്ഷത്രമായി വിരാജിച്ച അരബിന്ദഘോഷ് പറയുന്നു ”ലോകത്തെ തന്റെ ഇരുകൈയിലും എടുത്ത് ആകമാനം മാറ്റാന്‍ ഗുരുദേവന് നിശ്ചയിച്ച മഹാത്മാവ് സ്വാമിജിയുടെ മഹാസമാധിക്കുശേഷം അദ്ദേഹത്തെപ്പോലുള്ളൊരു ആചാര്യനെതേടി ബാംഗാള്‍ മുഴുവനും അലഞ്ഞ് ഒടുവില്‍ നിരാശനാകേണ്ടി വന്ന ‘നേതാജി’ സുഭാഷ് ചന്ദ്രബോസ് സ്വാമിജിയെക്കുറിച്ചുള്ള തന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പറയുന്നു ”ക്ഷീണിതമായ ഹിന്ദുധര്‍മത്തിന് ചൈതന്യമേകിയ ദിവ്യൗഷധി.
” സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ ഭാരതീയനായ ഗവര്ണര്ജനറല് ”രാജാജി” എന്നറിയപ്പെടുന്ന സി.രാജഗോപാലചാരി പറയുന്നു ”സ്വാമി വിവേകാനന്ദന് ഹിന്ദുമതത്തേയും അതുവഴി ഭാരതത്തെയും രക്ഷിച്ചു. അതുകൊണ്ട് ആധുനിക ഭാരതത്തിന്റെ ഉണര്വിന് നാം സ്വാമി വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വാസം, അദ്ദേഹത്തിന്റെ ധൈര്യം, ദിവ്യജ്ഞാനം എക്കാലത്തും നമുക്ക് പ്രചോദനമായിരിക്കും. അതിനാല്‍ നാം സ്വാമി വിവേകാനന്ദനില്‍ നിന്നും സ്വീകരിച്ച സന്ദേശങ്ങളെ നിധിയായി കരുതി സൂക്ഷിക്കണം.
” ഭാരതീയ വിദ്യാഭവന്റെ സ്ഥാപകനായ കെ.എം.മുന്‍ഷിയുടെ അഭിപ്രായം ‘പുതിയ തലമുറയിലേക്ക്, നമ്മിലേക്ക് നവോത്ഥാനത്തിന്റെ സന്ദേശം ആവാഹിച്ചത് സ്വാമി വിവേകാനന്ദനാണ്.” പ്രസിദ്ധ ഭാരതീയ തത്ത്വചിന്തകനും മുന്‍ രാഷ്ട്രപതിയുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന് പറയുന്നു. ”നാം ഇന്ന് ജീവിച്ചുപോരുന്ന സ്വാതന്ത്ര്യത്തിന്റേതായ ആധുനികയുഗത്തിന് നമ്മെ വിവേകാനന്ദന്റെ ജീവിതവും ഉപദേശങ്ങളും സന്നദ്ധരാക്കി.”
”സ്വയം ഭൂതകാലത്തില്‍ വേരുറച്ച് ഭാരതീയ പാരമ്പര്യത്തില്‍ അഭിമാന നിര്ഭയനായിരുന്നെങ്കിലും, വിവേകാനന്ദ സ്വാമികള്‍ ജീവിതപ്രശ്നങ്ങളെ സമീപിച്ച രീതി നവീനമായിരുന്നു. ആശ നശിച്ച് ധര്‍മത്തില്‍നിന്നും ഭ്രംശിച്ച ഹിന്ദു മനസ്സിന് സഞ്ജീവിനിയായിട്ടാണ് അദ്ദേഹം ആവിര്‍ഭവിച്ചത്. ശ്രീ സ്വാമിജി ആത്മവിശ്വാസമരുളി പാരമ്പര്യ പ്രതിഷ്ഠയും കുറെ കൈവരുത്തി?”-നെഹ്റു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: