തൊടുപുഴ : മുട്ടം ഗവ. പോളീടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ എസ്എഫ്ഐക്കാര്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഹോസ്റ്റലില്‍ താമസിക്കുന്ന അടിമാലി സ്വദേശി വിശാല്‍ എസ് കുമാര്‍ (20) എന്ന വിദ്യാര്‍ത്ഥിയെയാണ് കമ്പിവടി, ഹോക്കിസ്റ്റിക്, വടിവാള്‍, ഇടിക്കട്ട എന്നിവയുമായി എത്തിയ സംഘം ക്രൂരമായി ആക്രമിച്ചത്. തലയ്ക്കും കൈകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ വിശാലിനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്ഐയുടെ താല്പര്യത്തിനനുസരിച്ച് നില്‍ക്കാത്തവര്‍ക്കെതിരെ ആക്രമിക്കുന്നത് എസ്എഫ്ഐ സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണ്. ഹോസ്റ്റല്‍ വാര്ഡന് സ്ഥലത്തുനിന്നും മുങ്ങിയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എസ്എഫ്ഐ ക്രിമിനലുകളായ അജിന് ജോസഫ്, മുഹമ്മദ് നസീഫ്, അബ്ദു സലീം എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പരാതിപ്പെട്ടാല്‍ റാഗിംങ് കേസില്‍ കുടുക്കുമെന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് എസ്എഫ്ഐക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിന് ഗുരുതരമായി പരിക്കേറ്റിട്ടും പോലീസ് തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: