തുറവൂര്‍: മൃതദേഹം സാക്ഷിക്കുന്നതിന് കൊല്ലുന്ന ചാര്‍ജ.് താലൂക്കാശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് പാവപ്പെട്ടരില്‍ നിന്ന് താങ്ങാനാകാത്ത ഫീസ് ഈടാക്കുന്നതായാണ് ആക്ഷേപം. തീരദേശ കായലോര മേഖലകളിലെ മത്സ്യ, കയര്‍ തൊഴിലാളികളടക്കമുള്ള സാധണക്കാരുടെ ആശ്രയമായ ആശുപത്രിയാണിത്. ഒപി ടിക്കറ്റ് നിരക്ക് രണ്ടു രൂപയില്‍ നിന്ന് അഞ്ചു രൂപയായി ഉയര്‍ത്തിയതിന്റെ പ്രതിഷേധം നിലനില്‍ക്കെയാണ് മൃതദേഹം സൂക്ഷിക്കുന്നതിനും അമിത നിരക്ക് ഈടാക്കിയത്. കുഴഞ്ഞുവീണ് മരിച്ച ഗൃഹനാഥന്റെ ശരീരം ഒരു രാത്രി ഫ്രീസറില്‍ സൂക്ഷിക്കുന്നതിനാണ് രണ്ടായിരം രൂപ ഈടാക്കിയത്. അമിത ചാര്‍ജ് ഈടാക്കുമ്പോഴും താലൂക്കാശുപത്രിയായി ഉയര്‍ത്തിയ ഇവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷപവും ജനങ്ങള്‍ക്കുണ്ട്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതുമൂലം ഡോക്ടര്‍മാരടക്കമുള്ള നിലവിലുള്ള സ്റ്റാഫുകള്‍ അമിത ജോലി ചെയ്യേണ്ട അവസ്ഥയാണ്. ദേശീയപാതയോരത്തുളള ഈആശുപത്രിയില് രാത്രികാലത്ത് ഡോക്ടര്‍മാരുടെ സേവനം പോലും ലഭിക്കാത്ത സ്ഥിതിയാണ്. കോടികള്‍ ചെലവിട്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആതുരാലയത്തിന്റെ പ്രയോജനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ സാധിക്കത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: